മോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി പ്രവര്‍ത്തിച്ചു; എസ്‌ഐആറിലൂടെ ലക്ഷ്യമിടുന്നത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കലെന്ന് ബിനോയ് വിശ്വം

കട്ടപ്പന: എസ്‌ഐആറിന്‍റെ മറവില്‍ നരേന്ദ്ര മോദിക്കായി ചട്ടുകമായി പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഇല്ലാതാക്കാനാണ് മോദിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നത്.എല്ലാവരേയും വോട്ട് ചെയ്യിപ്പിക്കണം എന്നു പറയുമെങ്കിലും പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കി വോട്ടവകാശം നിഷേധിക്കുകയാണ് എസ്‌ഐആര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നില്‍ മുട്ടുകുത്താന്‍ പാടില്ല.

പത്തുവര്‍ഷത്തിനുള്ളില്‍ കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സക്രട്ടറി കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി വി.ആര്‍. ശശി, ടി. ജെ. ആഞ്ചലോസ്, എം.വൈ. ഔസേഫ്, സി.യു. ജോയി, ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോള്‍, ജയ മധു, എം.കെ. പ്രിയന്‍, വി.കെ. ധനപാല്‍, പി. മുത്തുപാണ്ടി, സി.എസ്. അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment