ശബരിമല സ്വര്‍ണക്കൊള്ള; കേന്ദ്രാനുമതി ലഭിച്ചു., അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചതിനു പിന്നാലെയാണ് ഇഡി അന്വേഷണത്തിലേക്ക് കടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ തീരുമാനിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസെടുക്കുന്നതിനാണ് ഇപ്പോള്‍ കൊച്ചി യൂണിറ്റിന് അനുമതി ലഭിച്ചത്. ഇഡി കൊച്ചി അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ (ഐ.ഒ.) ആരാവണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ചോദ്യംചെയ്ത എല്ലാവരില്‍നിന്നും ഇഡിയും മൊഴിയെടുക്കും. പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി സംഘം.

ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളായിരിക്കും ഇഡി. പ്രധാനമായും പരിശോധിക്കുക. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ദേവസ്വം പ്രസിഡന്‍റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത്, അംഗം വിജയകുമാര്‍, മുരാരി ബാബു, കെ.എസ്. ബൈജു, ഡി. സുധീഷ്‌കുമാര്‍, ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ചോദ്യംചെയ്യും.

മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അദ്ദേഹം വെളിപ്പെടുത്തിയ പ്രവാസി വ്യവസായി എന്നിവരില്‍നിന്ന് വിശദമായ മൊഴിയെടുക്കും.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സൂചന ലഭിച്ചതോടെ ഒക്ടോബറില്‍ത്തന്നെ ഇഡി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു.

തുടര്‍ന്ന് കേസ് രേഖകള്‍ക്കായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും പ്രത്യേക അന്വേഷണസംഘം എതിര്‍ത്തു. എന്നാല്‍, ഇത് തള്ളി രേഖകള്‍ ഇഡി.ക്ക് കൈമാറാന്‍ ഡിസംബര്‍ 19ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു.

Related posts

Leave a Comment