ഒരുമിനിറ്റിന് ഒരു കോടി; റിക്കാർഡ് പ്രതിഫലം വാങ്ങി തമന്ന

ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. പുതുവർഷത്തിൽ താരസുന്ദരി തെന്നിന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. മിനിറ്റിന് ഒരുകോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

2005ൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച തമന്ന, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തന്‍റെ കരിയറിലെ ഇരുപതാം വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രതിഫലക്കാര്യത്തിൽ താരം ഈ വൻ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞവർഷം നായികയായി ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെ‌ട്ടിട്ടുള്ളൂ എങ്കിലും, സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും തമന്ന ഭാട്ടിയ തന്നെയായിരുന്നു താരം. വർഷം മുഴുവനും ട്രെൻഡിംഗിൽ തുടരാൻ തമന്നയെ സഹായിച്ചത് സിനിമകളിലെ അവരുടെ നൃത്ത രംഗങ്ങളിലെ പ്രകടനങ്ങളാണ്. ഓരോ പാട്ടിലും തന്‍റേതായ ശൈലിയും ലുക്കും കൊണ്ട് തമന്ന ആരാധകരെ വിസ്മയിപ്പിക്കുന്നു.

രജനീകാന്ത് ചിത്രം ജയിലറിലെ കാവാല… എന്ന ഗാനത്തിലൂടെയാണ് തമന്നയുടെ കരിയറിലെ ഈ വമ്പൻ കുതിപ്പ് ആരംഭിച്ചത്. പിന്നീട് സ്ത്രീ 2ലെ ആജ് കി രാത്ത്…, റെയ്ഡ് 2ലെ നഷാ…, കെജിഎഫിലെ ജോക്ക്… തുടങ്ങിയ ഗാനങ്ങളിലൂടെ താരം ഈ നേട്ടം തുടരുകയും ചെയ്തു. വെറും നായിക എന്നതിലുപരി, സ്പെഷൽ ഗാനരംഗങ്ങളിലൂടെ മാത്രം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന പദവി ഇതിനോടകം തമന്ന സ്വന്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം നൃത്തരംഗങ്ങൾക്കായി മിനിറ്റിന് ഒരുകോടി രൂപയാണ് താരം ഈടാക്കുന്നത്.

ഗോവയിലെ ബാഗയിലുള്ള പ്രശസ്തമായ “ലാസ് ഒലാസ്’ ബീച്ച് ക്ലബ്ബിൽ നടന്ന പുതുവത്സരാഘോഷത്തിലാണ് തമന്ന ഭാട്ടിയ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. നടി സോനം ബജ്‌വയ്‌ക്കൊപ്പം വേദി പങ്കിട്ട തമന്ന വെറും ആറു മിനിറ്റ് മാത്രമാണ് നൃത്തം ചെയ്തത്. ഈ ചുരുങ്ങിയ സമയത്തെ പ്രകടനത്തിന് മിനിറ്റിന് ഒരുകോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പുതുവത്സര രാവിനെ ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതോടെ മിനിറ്റിന് ഒരുകോടി രൂപ എന്ന അത്ഭുതപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടിയായി തമന്ന മാറി.

Related posts

Leave a Comment