പൊന്നോമനയെ ഒന്നു കാണാതെ ശ്രീകാന്ത് യാത്രയായി; ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ് ചികിത്സയിലിരിക്കെ മരണം; അരൂരിലെ മരണക്കണക്ക് ഞെട്ടിക്കുന്നത്


ചേര്‍ത്തല: കുഞ്ഞോമന മകനെ ഒരുനോക്കുകാണാനാവാതെ ശ്രീകാന്ത് യാത്രയായി. ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ് തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കടക്കരപ്പള്ളി കുന്നേപറമ്പില്‍ ശ്രീകാന്ത് (38) ആണ് മരിച്ചത്.

2025 ജൂലൈ 14ന് രാത്രി തുറവൂര്‍ പുത്തന്‍ചന്തയ്ക്കു സമീപം നിര്‍മാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെയും ചെമ്മനാകരിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മൂന്നിലേറെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. മകന്‍ ധ്യാനിനെ ഒരുനോക്ക് കാണാന്‍ കഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുമ്പാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഡാബര്‍ ഇന്ത്യ കമ്പനി ഫുഡ് ഡിവിഷനില്‍ സെയില്‍സ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്.

റോഡില്‍ തലയടിച്ച് വീണ ശ്രീകാന്തിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മറ്റ് വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ദുരന്തങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ചേര്‍ത്തല മുതല്‍ അരൂര്‍വരെ നൂറോളം പേര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഭാര്യ: അമല. മക്കള്‍: ദക്ഷ, ധ്യാന്‍.

Related posts

Leave a Comment