പുലർച്ചെ പരിശീലനത്തിന് എത്താതെ കുട്ടികൾ; ഹോസ്റ്റൽ റൂമിലെ ജനലിലൂടെ നോക്കിയ സഹപാഠികൾ കണ്ടത് കയറിൽ തൂങ്ങി നിൽക്കുന്ന വിദ്യാർഥിനികളെ; കേസെടുത്ത് പോലീസ്

കൊല്ലം: രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.

പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാർഥിനികളാണ് ഇരുവരും. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്.

പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment