വഴക്കിട്ടു ഭാര്യ പിണങ്ങിപ്പോയി; താനും മകളും പോകുകയാണെന്ന് മെസേജ് അയച്ചു ഭർത്താവ്; ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ജീവനറ്റ മകളെയും പിതാവിനെയും

കൊച്ചി: എളമക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. എളമക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി പവിശങ്കര്‍ (33), മകള്‍ വാസുകി എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 11ഓടെയാണ് പവിശങ്കറിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലില്‍ ചലനമറ്റ നിലയിലും കണ്ടത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പവിശങ്കറിന്‍റ ഭാര്യ വഴക്കിട്ട് തന്‍റെ ജോലി സ്ഥാപനത്തിലേക്ക് പോയതില്‍ മനംനൊന്താണ് സംഭവം.

കുട്ടിയെ ശ്വാസംമുട്ടിച്ചാണോ വിഷം നല്‍കിയാണോ കൊലപ്പെടുത്തിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരീകരണത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. എറണാകുളത്തെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു പവിശങ്കര്‍. ഭാര്യ സ്‌നാഷ ഒരു കോസ്‌മെറ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി വ്യാഴാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സ്‌നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് പോയി. ഇതോടെ താനും മകളും പോവുകയാണെന്ന് പവിശങ്കര്‍ ഭാര്യക്ക് മെസേജ് അയച്ചു.

മെസേജ് കണ്ടതോടെ രാത്രി തന്നെ സ്‌നാഷ എളമക്കരയിലെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അച്ഛനും മകളും പുറത്തുപോയതായിരിക്കുമെന്ന് കരുതിയ സ്‌നാഷ രാത്രി മുഴുവന്‍ വീടിന്‍റെ സിറ്റൗട്ടില്‍ ഇരുന്നു. വിളിച്ചിട്ടും ഫോണെടുക്കാതെ വന്നതോടെ പുലര്‍ച്ചെ ബന്ധുവിനെ വിളിച്ചുവരുത്തി.

ഇയാള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എളമക്കര പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Related posts

Leave a Comment