10 വര്‍ഷത്തിനിടയില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 48,371 എന്‍ഡിപിഎസ് കേസുകൾ; കുറവ് കേസുകൾ കാസര്‍ഗോഡ് ജില്ലയില്‍

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 48,371 എന്‍ഡിപിഎസ് കേസുകള്‍. 2016 മുതല്‍ 2026 ജനുവരി 20 വരെ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍, യുവജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളുടെ കണക്കാണിത്.ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്.

8,313 എന്‍ഡിപിഎസ് കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ടായത്. 5,696 കേസുകളുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 5,694 കേസുകളുമായി ഇടുക്കി മൂന്നാം സ്ഥാനത്തുമുണ്ട്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസര്‍ഗോഡ് നിന്നാണ്- 1,262 കേസുകള്‍.

ഈ കാലഘട്ടത്തില്‍ മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 5,209.58 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 14,494 കഞ്ചാവ് ചെടികളും 2,327.12 ഗ്രാം ഹാഷിഷും 666.51 ഗ്രാം ഹാഷിഷ് ഓയിലും 427.914 ഗ്രാം ഹെറോയിനും പിടിച്ചെടുക്കുകയുണ്ടായി.

54.9630 ഗ്രാം- ബ്രൗണ്‍ഷുഗര്‍, 454.862 ഗ്രാം – എംഡിഎംഎ, 0.815 ഗ്രാം – എല്‍എസ്ഡി, 2273.65 ഗ്രാം – ചരസ്, 75 ഗ്രാം- ഒപ്പിയം, 1.301.99 ഗ്രാം – നൈട്രോ സെപാം ടാബ്, 752.359 ഗ്രാം- മെതാഫിറ്റമിന്‍- 234 ഗ്രാം- ആംഫിറ്റമിന്‍ എന്നിവയും പിടിച്ചെടുത്തു.

പിടിച്ചെടുത്ത കഞ്ചാവിന്‍റെ വിപണി വില 146,13,78,897 രൂപയാണ്. ഹാഷിഷ് ഓയില്‍- 272,24,72,710 രൂപ, ഹെറോയിന്‍- 8,29,80,900 രൂപ, ബ്രൗണ്‍ഷുഗര്‍- 54,01,780 രൂപ, എംഡിഎംഎ- 60,99,81,973 രൂപ, കൊക്കൈന്‍- 42,51,050 രൂപ, ഒപ്പിയം-28,91,685 രൂപ, മെതാഫിറ്റമിന്‍- 65,66,35,360 രൂപ എന്നിങ്ങനെയാണ്.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment