തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് തന്റെ പഴയ തട്ടകമായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെന്‍ട്രലിലും മുരളീധരന് മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി പറയാതെ പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്.
ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. അന്ന് വളര്‍ത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു മുരളീ ധരന്റെ പ്രതികരണം.
2011, 2016 ലും വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍നിന്നു മുരളി മത്സരിച്ച് വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം കോഴിക്കോട്ടെക്ക് പോകുകയും ലോക്സഭയില്‍ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി.
ലോക്സഭാംഗം ആയിരിക്കെ നേമത്ത് നിന്നു നിയമസഭയിലേക്ക് കെ. മുരളീധരന് മത്സരിച്ചത് ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി.ശിവന്‍കുട്ടി വിജയിച്ചു.തൃശൂരില്‍നിന്നു ലോക്സഭയിലേക്ക് കെ. മുരളീധരന് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.കെ. മുരളീധരന് എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആര്‍എസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു.
ഇതില്‍ മുരളി ആവേശം കൊണ്ടത് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുരളിയോട് കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ വാര്‍ഡുകള്‍ ബിജെപിയാണ് ഭരിക്കുന്നത്. മേയര്‍ വി.വി. രാജേഷിന്റെ വാര്‍ഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണു സാധ്യത. മുരളിയെ നേരിടാന്‍ ബിജെപിയും കരുത്തനായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണു സാധ്യത.
