എഐഎഡിഎംകെ നേതാവ് പനീർശെൽവം ഡിഎംകെയിൽ ; അംഗത്വം സ്വീകരിച്ചത് എം.കെ. സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ

ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം ഔദ്യോഗികമായി ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു.ദീർഘകാലം ജയലളിതയുടെ വിശ്വസ്തനായും പിന്നീട് എഐഎഡിഎംകെയുടെ അനിഷേധ്യ നേതാവായും അറിയപ്പെട്ടിരുന്ന പനീർശെൽവത്തിന്‍റെ ഈ രാഷ്ട്രീയ ചുവടുമാറ്റം തമിഴ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചിരിക്കുകയാണ്.

ഇന്നു രാവിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി തന്‍റെ എംഎൽഎ സ്ഥാനം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

ദ്രാവിഡ രാഷ്ട്രീയത്തിൽ ദീർഘകാലം ശത്രുപക്ഷത്തായിരുന്ന ഡിഎംകെയിലേക്ക് പനീർശെൽവം എത്തിയത് വലിയ അമ്പരപ്പോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

എഐഎഡിഎംകെയിലെ എടപ്പാടി പളനിസ്വാമിയുമായുള്ള അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിയിൽ നിന്നു പുറത്തായ പനീർശെൽവം കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു.

Related posts

Leave a Comment