സംസ്ഥാനത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കി റെയിൽവേ


പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.

തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്‌ഷൻ അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് – കണ്ണൂര്‍ എക്‌സ്പ്രസ്, കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് എന്നിവയാണ് സ്ഥിരം സർവീസായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാനും തീരുമാനിച്ചു.

ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്‌ഷൻ അന്ത്യോദയ എക്‌സ്പ്രസിന്‍റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കും. വര്‍ക്കല ശിവഗിരി, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണുര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചറിന്‍റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. തലശേരി, മാഹി, വടകര,പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് – കണ്ണൂര്‍ എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട് നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം-എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ സ്ഥിരം സർവീസായി ആരംഭിക്കും. ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. പെരിനാട്, മണ്‍ട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസിന്‍റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി-എറണാകുളം ജംഗ്ഷൻ പ്രതിവാര എക്‌സ്പ്രസ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശിവകാശി, വിരുദുനഗര്‍, മധുര, ദിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് പ്രതിദിന എക്‌സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും.ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Comment