വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷം; കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടി

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്‌റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്.

എറണാകുളം ഉദയംപേരൂരിലുള്ള പ്ലാന്‍റില്‍ നിന്നാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്ലാന്‍റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്.പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ സ്വകാര്യ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.

ജില്ലയിലെ 2,500 ഓളം സ്ഥാപനങ്ങളില്‍ കഴിയുന്ന ഒന്നര ലക്ഷത്തോളം ആളുകള്‍ ഇതോടെ പ്രതിസന്ധിയിലാകും. പാചകവാതകം തീര്‍ന്നതോടെ പലയിടങ്ങളിലെയും അടുക്കള അടച്ചുതുടങ്ങി. പ്രതിസന്ധി തുടര്‍ന്നാണ് ഹോസ്റ്റലുകളും അടച്ചിടേണ്ട അവസ്ഥവരുമെന്ന് ഹോസ്റ്റല്‍ ഉടമകള്‍ പറയുന്നു. പരീക്ഷ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അയല്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പ്രശ്‌നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

സമൃദ്ധിയില്‍ വിറക് അടുപ്പ്; ഊണ് മുടങ്ങില്ല
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പാചകം വിറക് അടുപ്പിലേക്ക് മാറ്റി കൊച്ചിയിലെ ജനകീയ ഭക്ഷണശാല സമൃദ്ധി@കൊച്ചി. പാചകവാതക ക്ഷാമം മറികടക്കാന്‍ പത്ത് ടണ്‍ വിറകാണ് ഇന്നലെ എറണാകുളം നോര്‍ത്തിലെ സമൃദ്ധിലെത്തിച്ചത്. ഇത് നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ വിറക് എത്തിച്ച് പ്രതിസന്ധി മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം ചൈനീസ് വിഭവങ്ങള്‍ ഉള്‍പ്പെടെ മെനുവിലെ നിരവധി വിഭവങ്ങള്‍ താല്‍ക്കാലികമായി നിറുത്തി. ഏഴോളം ചിക്കന്‍ വിഭവങ്ങള്‍ വിളമ്പിയിരുന്നത് ഒരെണ്ണമായി കുറച്ചു. ബീഫ് ഇനങ്ങളും ഒരെണ്ണം മാത്രമാക്കി. ഉച്ചയൂണ് മാത്രമാണ് സമൃദ്ധിയില്‍ ഇപ്പോള്‍ വിളമ്പുന്നത്. പൊതിച്ചോറടക്കം നിറുത്തി വച്ചിരിക്കുകയാണ്.

കൊച്ചിയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചതോടെ സമൃദ്ധിയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ശ്രമം.

Related posts

Leave a Comment