ആറന്മുള പോലീസിനോടാ കളി… സ്വര്‍ണമാല അപഹരിച്ച് പമ്പാനദിയിലേക്ക് ചാടി; പിന്നാലെ നീന്തി ആറിന് നടുവിൽ വെച്ച് വലയിലാക്കി; കരയ്ക്കെത്തിച്ച് ജയിലിലാക്കി

കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണമാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റില്‍ ചാടിയ ആളെ പിന്നാലെ ആറ്റില്‍ ചാടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കുഴിക്കാല കുറുന്താര്‍ കാവിന് മേലേതില്‍ വീട്ടില്‍ രാജേഷ്കുമാര്‍ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരണ്‍, ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ പമ്പയാറ്റില്‍ ചാടി പിടികൂടിയത്.

ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തില്‍ തുണ്ടിയില്‍ വീട്ടില്‍ പ്രസന്ന (62) യുടെ മുന്നു പവനില്‍ അധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി പൊട്ടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം വീടിന്‍റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പതുങ്ങിയിരുന്ന പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ പെട്ടെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പോലീസ് എത്തിയെങ്കിലും ഇയാള്‍ സമീപത്തെ മുളങ്കാട്ടില്‍ ഒളിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ പ്രതി മുളങ്കാട്ടില്‍നിന്നു പമ്പയാറ്റില്‍ ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ചാടി ആറിന് നടുവില്‍നിന്ന് ഇയാളെ പിടികൂടി കരയ്ക്ക് എത്തിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐയുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related posts

Leave a Comment