കൊല്ലം: ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഒരു മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ മുന്‍കരുതല്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലകളിലേയും കുടിവെള്ള വിതരണ പദ്ധതികള്‍ സംബന്ധിച്ച്വ്യക്തമായ ധാരണ ഉണ്ടാക്കണം. ചെറുകിട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. പഞ്ചായത്തിന്റെ തനത് ഫണ്ട് കുടിവെള്ളപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി സാങ്കേതിക സഹായം നല്‍കണം. മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ക്ക് ശേഷം ഡിസംബര്‍ പകുതിയോടെ വീണ്ടും ജില്ലാതല അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
കുടിവെള്ള പൈപ്പുകള്‍ ഇടുന്നതിന് റോഡുകള്‍ മുറിക്കേണ്ടതില്ലാത്ത സ്ഥലങ്ങള്‍ നിര്‍ണയിക്കണം. പ്രധാന റോഡുകളില്‍ മുറിക്കേണ്ട സ്ഥലങ്ങളില്‍ ഈ ജോലികള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുവാനും അതത് മേഖലകളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയാറാവണമെന്ന് ആര് രാമചന്ദ്രന് എം എല്‍എ പറഞ്ഞു. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ധാരണയോടെ പ്രവര്‍ത്തിക്കണം.
കുളങ്ങളുടെ ശുചീകരണത്തിനും കിണര്‍ റീചാര്ജ്ജിംഗിനും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമന്ന് എം നൗഷാദ് എം എല്‍ എ നിര്‍ദേശിച്ചു. ജലത്തിന്റെ ദുരുപയോഗം കര്‍ശനമായി തടയണമെന്നും അദ്ദേഹം പറഞ്ഞു. നിസാര കാരണങ്ങള്‍ മൂലം പ്രവര്‍ത്തനക്ഷമമല്ലാത്ത കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനക്ഷമ മാക്കണമെന്നും കൂടുതല്‍ ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ ചെറുകിട ജലവിതരണ പദ്ധതികള്‍ ലഭ്യമാക്കണമെന്നും അയിഷാ പോറ്റി എം എല്‍ എ നിര്‍ദേശിച്ചു.
മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്ത്തികരിച്ചാല്എല്ലാ മേഖലകളിലും കുടിവെള്ള മെത്തിക്കാമെന്ന് കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും യോഗത്തില്‍ വിശദമാക്കി.