മാലിന്യസഞ്ചിയിലെ ബില്ല് ‘പാരയായി’: റെയിൽവേ ട്രാക്കിൽ മാലിന്യം തള്ളിയ പ്രതിയെ ആർപിഎഫ് പിടികൂടി

പരവൂർ: റെയിൽവേ ട്രാക്കിന് സമീപം മാലിന്യം തള്ളിയ പ്രതിയെ സിനിമാ സ്റ്റൈൽ അന്വേഷണത്തിലൂടെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. മാലിന്യസഞ്ചിയിൽ നിന്ന് ലഭിച്ച ഒരു സഹകരണ സംഘത്തിന്‍റെ ബില്ലാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. തിരുവനന്തപുരം സെൻട്രൽ-പേട്ട സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലാണ് വലിയ തോതിൽ മാലിന്യം തള്ളിയിരുന്നത്.

അന്വേഷണത്തിന് തുമ്പായത് ബില്ല്

ട്രാക്ക് പരിപാലന ജീവനക്കാരാണ് ട്രാക്കിനോട് ചേർന്ന് മാലിന്യസഞ്ചികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. ആർപിഎഫ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം മാലിന്യസഞ്ചികൾ പരിശോധിച്ചപ്പോഴാണ് ഒരു സഹകരണ സംഘം നൽകിയ ബില്ല് ലഭിച്ചത്. ഇതു പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നുള്ളതാണ് ഈ മാലിന്യമെന്ന് കണ്ടെത്തി.

പ്രതി കുടുങ്ങിയത് ഇങ്ങനെ

സ്ഥാപനത്തിൽ നിന്ന് പഴവർഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത വ്യക്തിയാണ് അവ പാതയോരത്ത് തള്ളിയതെന്ന് വ്യക്തമായി. കുറഞ്ഞ തുകയ്ക്ക് മാലിന്യം നീക്കം ചെയ്യാമെന്ന് ഏറ്റ ഇയാൾ നിയമവിരുദ്ധമായി റെയിൽവേ പരിസരം ഉപയോഗിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആർപിഎഫ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

പിഴയും ശുചീകരണവും

റെയിൽവേ നിയമത്തിലെ 147, 145(ബി) വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പുറമെ റെയിൽവേ ഹെൽത്ത് അതോറിറ്റി 5,000 രൂപ പിഴയും ചുമത്തി. തള്ളിയ മാലിന്യം മുഴുവൻ ഇയാളെക്കൊണ്ടുതന്നെ ആർപിഎഫ് നീക്കം ചെയ്യിപ്പിച്ചു. റെയിൽവേ പരിസരത്ത് മാലിന്യം തള്ളുന്നത് ട്രെയിൻ ഗതാഗതത്തിന് ഭീഷണിയാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം ഡിവിഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment