തൃശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിനു 14 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും സർക്കാർ ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആര്‍എഫില്‍ നിന്നു പത്ത് ലക്ഷം രൂപയും എസ്ഡിആര്‍എഫില്‍ നിന്നു നാല് ലക്ഷം രൂപയും ഉള്‍പ്പെടെയാണ് പതിനാല് ലക്ഷം രൂപ നല്‍കുന്നത്.

പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് ധനസഹായ കാര്യത്തില്‍ തീരുമാനമെടുത്തത്.

ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരായ കെ.രാജന്‍, ആര്‍. ബിന്ദു, വി.എന്‍.വാസവന്‍, എം.ബി. രാജേഷ് എന്നിവര്‍ ഓണ്‍ലൈനായാണു പങ്കെടുത്തത്. നാല് മന്ത്രിമാരും ദുരന്ത പ്രദേശത്ത് തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. തൃശൂര്‍ കളക്ടറേറ്റിലാണ് നാല് മന്ത്രിമാരും തങ്ങുന്നത്.

Related posts

Leave a Comment