ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ പണം തട്ടിയ കേസ്: 5 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ വയോധികയുടെ 1.8 കോടി രൂപ തട്ടിയ കേസില്‍ ഒരു സ്വകാര്യ കമ്പനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ശനിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.എസ്. സലീഷ്‌കുമാര്‍, ബ്ലെസിന്‍ ജേക്കബ് എബ്രഹാം, മുഹമ്മദ് ജുനൈദ് ഹുസൈന്‍, മുഹമ്മദ് മുഷ്താഖ് എന്നിവരും ജെസിഎസ്എസ് ക്യാപിറ്റല്‍ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് പ്രതികള്‍.

കുറ്റപത്രം സമര്‍പ്പിച്ച പ്രതികളില്‍ മൂന്നുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2025 നവംബര്‍ 24നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ നോട്ടീസുകള്‍ നല്‍കി ഭീഷണിപ്പെടുത്തി വയോധികയില്‍ നിന്ന് 1.8 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. വീഡിയോ കോളുകള്‍ വഴിയാണ് പ്രതികള്‍ ബന്ധപ്പെട്ടിരുന്നത്.

പണം സ്വീകരിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചവര്‍, സിംകാര്‍ഡ് എടുത്തുനല്‍കിയവര്‍ എന്നിവരും പ്രതിപ്പട്ടികയില്‍പ്പെടുന്നു.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ തട്ടിയെടുത്ത പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കായി അക്കൗണ്ടുകള്‍ നല്‍കിയയാളും ഇതിലുള്‍പ്പെടുന്നു. പരാതിക്കാരിയെ വിളിക്കാനുള്ള സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയയാളും അറസ്റ്റിലായിട്ടുണ്ട്.

Related posts

Leave a Comment