ദുബായ്: ഹോർമുസിൽനിന്ന് ഇറാൻ പണം ഈടാക്കുന്നതിനെതിരേ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമുസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ യുദ്ധത്തിനു മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്കുനേരെയുണ്ടായ ഇറാൻ ആക്രമണത്തിന് പശ്ചാത്തലത്തിൽ സംയുക്തനീക്കങ്ങൾ വേഗത്തിലാക്കുകയാണ് ജിസിസി.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകൾക്കെതിരേ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയാണ് ഇത്.
ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതൽ ശേഖരത്തെക്കുറിച്ചു പഠനം നടത്താനും ചർച്ചയുണ്ടായി. മേഖലയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ഏതെങ്കിലുമൊരംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കെതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.
