പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത്, ജനവിധി അംഗീകരിക്കുന്നു: പി. രാജീവ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി. രാജീവ്. ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പ്രതികരിച്ചു.

കേരളത്തിലാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ടു, അതിന്‍റെ പ്രതിഫലനം കളമശേരി മണ്ഡലത്തിലുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ജനവിധി പൂര്‍ണമായും അംഗീകരിച്ച് എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്നും ജനപിന്തുണയില്‍ കുറവുണ്ടായതെന്നും പാര്‍ട്ടി ഗൗരവമായി പരിശോധിക്കും.കളമശേരിയില്‍ വിജയിച്ച അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിന് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

Related posts

Leave a Comment