കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നഷ്ടമായത് 350 കോടി രൂപ. 2026 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ കണക്കാണിത്.നഷ്ടമായ തുകയിൽ 92 കോടി രൂപ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിനു തിരിച്ചു പിടിക്കാനായി.
പണം നഷ്ടമായതു സംബന്ധിച്ച് മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരാതികളുടെ കാര്യ ത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് എറണാകുളം റൂറലും കൊച്ചി സിറ്റിയുമാണ്. ഈ മൂന്നു പോലീസ് ജില്ലകളിൽ നിന്നായി 9,125 പരാതികളാണ് ഇ ക്കാലയളവിൽ ലഭിച്ചത്. കേരള പോലീസിനു ലഭിച്ച പരാതികളിൽ അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്.
തട്ടിപ്പിന് ഇരയായത് വിദ്യാസമ്പന്നർ
ഉന്നത ഉദ്യോഗത്തിൽനിന്നു വിരമിച്ചവരും വിദ്യാസമ്പന്നരുമായിട്ടുള്ളവരാണു തട്ടിപ്പിന് ഇര യായവരിൽ ഏറെയും. റിട്ട. ഓഫീസർമാർ, ഡോക്ടർമാർ, എൻജിനിയർമാർ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 40 മുതൽ 60 വരെ പ്രായപരിധിയിലുള്ളവരാണ് ട്രേഡിംഗ് തട്ടിപ്പിന്റെ ഇരകൾ. അഡ്വർടൈസ്മെന്റ് സ്പാമിന് ഇരയായവരും ഏറെയാണ്. ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ തട്ടിപ്പ്, ബോസ് സാം തട്ടിപ്പ്, ലോട്ടറി സ്കാം, ഓൺലൈൻ മാട്രസ് തട്ടിപ്പ്, പെൻഷൻ സ്കാം, മാരത്തൺ സ്കാം, മീ ഷോ സ്കാം… ഇങ്ങനെ മലയാളികൾ ഇരകളാകുന്ന തട്ടിപ്പുക ൾ നിരവധിയാണ്.
പരാതിപ്പെടാൻ മടിക്കേണ്ട
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പണം നഷ്ടപ്പെട്ട സമയം മുതൽ ഒരു മണിക്കൂറിനകം പരാതി റി പ്പോർട്ട് ചെയ്യുന്നതിലൂടെ നഷ്ട പ്പെട്ട തുക തിരിച്ചു പിടിക്കാ നാകും. തട്ടിപ്പിന് ഇരയായാ ൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, tthps://cybercrime.gov.in എ ന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാം.
സീമ മോഹൻലാൽ
