തൊടുപുഴ: ഓണ്‍ലൈന്‍ വഴി ഉത്തേജകമരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി സുനീഷിനെയാണ് ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ തൊടുപുഴ നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ മരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
ബോഡി ബിൽഡർമാർ ജിമ്മുകളിലും മറ്റും ഊര്ജത്തിനായും ഉപയോഗിക്കുന്നതും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന മെഫെന്റര്‍മൈന്‍ എന്ന ഇന്ജക്ഷന് മരുന്നാണ് ഇയാളില്‍നിന്നു പിടികൂടിയത്. പത്തു മില്ലിയുടെ 150 പായ്ക്കറ്റുകളാണ് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം വില്‍പ്പന നടത്താവുന്ന മരുന്നാണിത്.
കൊറിയര്‍ വഴി ഇത്തരം മരുന്നുകള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെയും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും നീക്കം. കൊറിയര്‍ സര്‍വീസ് ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതി നേരത്തേ പാലായിലും തൊടുപുഴയിലും മെഡിക്കല്‍ ഷോപ്പുകള്‍ നടത്തിയിരുന്നു.
ഈ സ്ഥാപനങ്ങള്‍ വഴി അനധികൃതമായി ഉത്തേജകമരുന്നുകള്‍ വില്‍പ്പന നടത്തിയതിന് ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു.ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ രണ്ടു കേസുകള്‍ എടുത്തിരുന്നു. സ്ഥാപനങ്ങള്‍ അടച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ വഴി മരുന്നു വില്‍പ്പന നടത്തിവന്നിരുന്നത്.
എറണാകുളത്തും മറ്റും വിദ്യാര്‍ഥികള്‍ക്കിടയിലാണ് മരുന്നു വില്‍പ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ജോസഫ്, ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് എസ്ഐ അരുണ്‍ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടി കൂടിയത്. പ്രതിക്കെതിരേ കേസെടുത്ത ശേഷം വിട്ടയച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
