വെള്ളിയാമറ്റത്തെ അങ്കണവാടി കുട്ടികൾക്ക് പഠനം ബാലികേറാമലയാകുന്നു; ക്ലാസ് മുറി രണ്ടാം നിലയിൽ

വെള്ളിയാമറ്റം: അങ്കണവാടിയിലെത്തുന്ന ഇളംകുരുന്നുകള്‍ക്ക് പഠനം ബാലികേറാമലയകുന്നു. വെള്ളിയാമറ്റം പഞ്ചായത്ത് 14-ാംവാര്‍ഡില്‍ വാടകക്കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 86-ാം നമ്പര്‍ അങ്കണവാടിയിലെ ഇളംകുരുന്നുകള്‍ക്കാണ് ഈ ദുരവസ്ഥ. അധ്യാപികയുടെയും സഹായിയുടെയും കണ്ണുതെറ്റിയാല്‍ കുട്ടികള്‍ താഴെവീഴുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷ്മതയോടെയാണ് ഇവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നത്.

അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വെള്ളിയാമറ്റത്തെ സദ്ഭാവനാ മണ്ഡപത്തിനടുത്തായി 13 സെന്‍റ് സ്ഥലം പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപയും വകയിരുത്തിയതാണ്. എന്നാല്‍ ഈ തുക രണ്ടു വര്‍ഷമായി ഉപയോഗിച്ചിട്ടില്ല.

വനിതാ ശിശുവികസന വകുപ്പില്‍നിന്നു ലഭിക്കേണ്ട 14 ലക്ഷം രൂപ നേടിയെടുക്കാന്‍ സിഡിപിഒയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അങ്കണവാടിക്ക് അനുവദിച്ച സ്ഥലം പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്നും കെട്ടിടനിര്‍മാണത്തിന് അനുയോജ്യമാണെന്നുമുള്ള എഇയുടെ കത്ത്, തയാറാക്കിയ എസ്റ്റിമേറ്റ്, തദ്ദേശ സ്വയംഭരണവകുപ്പ് തുക അനുവദിച്ച തീരുമാനം, കൂടുതല്‍ തുക അനുവദിക്കുമെന്ന പഞ്ചായത്തിന്‍റെ ഉറപ്പ്, വൈദ്യുതീകരണം, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ശിപാര്‍ശക്കത്ത് സര്‍ക്കാരിന് കൈമാറാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് തയാറാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് പറയപ്പെടുന്നു.

വകുപ്പ് പണം അനുവദിക്കണമെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. എന്നാല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള കത്ത് വെള്ളിയാമറ്റം പഞ്ചായത്തിലേക്ക് അയയ്ക്കാനുള്ള താത്പര്യം പോലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ പരാതി.

തടസമായി മണ്ണ് പരിശോധനയും
കെട്ടിടം നിര്‍മിക്കാന്‍ മണ്ണ് പരിശോധനാഫലം വേണമെന്ന് എഇ ആവശ്യപ്പെട്ടതിനാല്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മണ്ണ് പരിശോധന നടത്തണമെങ്കില്‍ രണ്ടു മുതല്‍ മൂന്നുലക്ഷം രൂപവരെ ചെലവാകും. ഈ പണം കണ്ടെത്തണമെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലേ തുക വകയിരുത്താനാകൂ.

ഇതോടെ സമീപനാളില്‍ കെട്ടിട നിര്‍മാണം നടക്കാന്‍ സാധ്യതയില്ലാത്ത സ്ഥിതിയാണുള്ളത്. നിര്‍മാണം വൈകിയാല്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക നഷ്ടപ്പെടാനും സാധ്യതയുണ്ട്.
അതേസമയം, കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനാണ് മണ്ണ് പരിശോധനാഫലം വേണമെന്നു നിര്‍ദേശിച്ചതെന്ന് എഇ പറഞ്ഞു.

Related posts

Leave a Comment