പുതിയ ജോലിയിൽ പ്രവേശിച്ച യുവാവിന് പഴയ ജോലിയിലേക്ക് തിരികെപോകാൻ ആഗ്രഹം, ദുരനുഭവം പങ്കുവച്ച യുവാവിന്‍റെ പോസ്റ്റ് വൈറൽ

27 ലക്ഷം രൂപ പ്രതിവർഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുറഞ്ഞ ശമ്പളമുള്ള തന്‍റെ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആഗ്രഹിച്ച് യുവാവ്. തനിക്ക് ഇവിടെ സമാധാനം ലഭിക്കുന്നില്ലെന്നും തനിക്ക് പഴയ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നുള്ള ആഗ്രഹവും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐടി ജീവനക്കാരൻ പങ്കുവച്ചത്. ഡെവലപ്പർസ് ഇന്ത്യ, എന്ന റെഡിറ്റ് കമ്മ്യൂണിറ്റിയിലാണ് ഈ യുവാവ് തന്‍റെ ദുരനുഭവം പങ്കുവച്ചത്. യുവാവിന്‍റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവച്ചിരിക്കുന്നത്.

യുവാവ് മുൻപ് ഒരു പ്രമുഖ എംഎൻസിയിൽ ജെൻ എഐ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. മാസം 1.25 ലക്ഷം രൂപയായിരുന്നു ശമ്പളം. ദിവസവും 1 മുതൽ 2 മണിക്കൂർ വരെ മാത്രമായിരുന്നു ജോലി സമയം. കരിയറിലെ ദീർഘകാല വളർച്ചയും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള ആഗ്രഹവും മുൻനിർത്തിയാണ് 600 മില്യൺ ഡോളർ മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിലേക്ക് ഇയാൾ മാറിയത്. അവിടെ 27 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കുകയും ചെയ്തു.

സ്റ്റാർട്ടപ്പിൽ ജോയിൻ ചെയ്ത് മൂന്ന് ആഴ്ച പിന്നിട്ടപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. മാനേജരുടെ കടുത്ത മൈക്രോ-മാനേജ്‌മെന്‍റും പ്രതീക്ഷിച്ചതുപോലെയുള്ള ആധുനിക സാങ്കേതികവിദ്യകളിൽ ജോലി ചെയ്യാനുള്ള അവസരമില്ലായ്മയും ഇയാളെ നിരാശനാക്കി.

എനിക്ക് ഇവിടെ ജോലി ചെയ്യാൻ ഒട്ടും താത്പര്യമില്ല, ഞാൻ ഈ സ്ഥലത്തെ വെറുക്കുന്നു. എന്‍റെ പഴയ കമ്പനിയിലെ തൊഴിൽ സംസ്കാരവും മികച്ച ടീമിനെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. കരിയറിലെ വലിയ ശമ്പളത്തേക്കാൾ നല്ലൊരു മാനേജരും നല്ലൊരു ടീമുമാണ് പ്രധാനമെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ശമ്പളം കുറവാണെങ്കിലും പഴയ ജോലിയിലേക്ക് മടങ്ങാൻ ഞാൻ തയ്യാറാണ്, എന്നാണ് യുവാവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ നിരവധി ടെക് ജീവനക്കാരാണ് സമാന അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. മുൻ മാനേജരുമായി സംസാരിച്ച് പഴയ ജോലിയിലേക്ക് തിരികെ കയറാൻ സാധിക്കുമോ എന്ന് നോക്കാൻ ചിലർ നിർദ്ദേശിച്ചു. എന്നാൽ, പുതിയ ജോലിയിൽ കയറി ഏതാനും മാസങ്ങൾക്കുള്ളിൽ രാജിവെച്ചാൽ അത് ഭാവിയിലെ ജോലി സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചു.

Related posts

Leave a Comment