പാണ്ടനാട് ഇല്ലിമലത്തോട്ടിൽ മീനുകൾ ചത്തുപൊങ്ങുന്നു; പരിസരമാകെ ദുർഗന്ധം; ആശങ്കയിൽ നാട്ടുകാർ

ചെങ്ങന്നൂർ: പാണ്ടനാട് പതിനാലാം വാർഡിൽ നാക്കട ഇല്ലിമലത്തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക പരത്തുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തോട്ടിലും പരിസരത്തെ പാടശേഖരങ്ങളിലും മീനുകൾ ചത്തുപൊങ്ങുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്.

പള്ളത്തി, കുറുവ പരൽ, തൂളി, വരാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും ചത്തുപൊങ്ങുന്നത്. കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെയാണ് ഇല്ലിമലത്തോട്ടിലേക്കും സമീപത്തെ അറുപതേക്കറോളം വരുന്ന പുഞ്ചയിലേക്കും വെള്ളം കയറിയത്. നിലവിൽ വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ, പുഞ്ചയിൽ കെട്ടിക്കിടന്ന മലിനജലം തോടുകളിലൂടെ തിരികെ പമ്പാനദിയിലേക്ക് ഒഴുകുകയാണ്.

‌‌‌ദുർഗന്ധവും കൊതുകുശല്യവും
പുഞ്ചയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് അതിരൂക്ഷമായ ദുർഗന്ധമുണ്ട്. ഇതോടൊപ്പം കൊതുകുകളുടെയും ഈച്ചകളുടെയും ശല്യം വർധിച്ചത് പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയിട്ടുണ്ട്. കക്കൂസ് മാലിന്യം പുഞ്ചയിലേക്ക് തള്ളുന്നുണ്ടോ എന്നും രാസവസ്തുക്കൾ കലർത്തിയ മാലിന്യങ്ങൾ നിക്ഷേപിച്ചതാണോ മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.

എന്നാൽ, സംഭവത്തിൽ മറ്റൊരു സാധ്യതയാണ് വാർഡംഗം ഗീവർഗീസ് പി. ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഈ അടുത്ത കാലത്താണ് അറുപതേക്കറിലെ കൃഷി കൊയ്തത്. കൊയ്ത്തിനുശേഷം പാടശേഖരത്തിൽ അവശേഷിച്ച കച്ചിയും പുല്ലും നീക്കം ചെയ്യുന്നതിന് മുൻപേ വെള്ളം കയറി.

ഇവ വെള്ളത്തിൽക്കിടന്ന് അഴുകിചീഞ്ഞതാണ് ദുർഗന്ധത്തിനും മത്സ്യങ്ങൾ ചാവാനും ഇടയാക്കിയതെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. വെള്ളം ഒന്നോ രണ്ടോ തവണ കയറി ഇറങ്ങുന്നതോടെ സ്ഥിതിഗതികൾ പഴയപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ജലമലിനീകരണം സംബന്ധിച്ച നാട്ടുകാരുടെ പരാതികൾ ഗൗരവകരമാണ്.

അടിയന്തരമായി ജലസാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ദുർഗന്ധവും മാലിന്യവും ഒഴിവാക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Comment