മട്ടന്നൂർ: തില്ലങ്കേരി കാഞ്ഞിരാട്ടെ വിദ്യാർഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബമാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി അവതരിപ്പിക്കുകയും കുടുംബത്തിന്റെ ആശങ്കകൾ വിശദീകരിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ കെ. സുമേഷ്, സവാദ് പെരിയത്തിൽ എന്നിവരും കൂടെയുണ്ടായിരുന്നു.
