കൗണ്ടർ ടിക്കറ്റില്ലെങ്കിലും യാത്ര ചെയ്യാം; പുതിയ മാർഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ കൗണ്ടർ ടിക്കറ്റുകൾ അബദ്ധത്തിൽ വീട്ടിലോ സ്റ്റേഷനിലോ മറന്നുവെയ്ക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് കൈവശമില്ലെന്ന് ബോധ്യപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇതിനായി റെയിൽവേ നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥകളുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റെയിൽവേ ഭരണകൂടം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

പുതിയ നിർദേശങ്ങൾ പ്രകാരം റിസർവ് ചെയ്ത ഒറിജിനൽ കൗണ്ടർ ടിക്കറ്റ് വീട്ടിൽ മറന്നുവച്ച യാത്രക്കാരന്‍റെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ അംഗീകൃത പ്രതിനിധിക്കോ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ച് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കാവുന്നതാണ്.സ്റ്റേഷൻ മാസ്റ്റർ ഈ ടിക്കറ്റ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ട്രെയിൻ റൂട്ടിലുള്ള വരാനിരിക്കുന്ന അടുത്ത സ്റ്റേഷനുകളിലേക്ക് ഈ ഔദ്യോഗിക വിവരം കൈമാറും.

ഈ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരന് യാതൊരുവിധ പിഴയോ ബുദ്ധിമുട്ടുകളോ ഇല്ലാതെ യാത്ര തുടരാൻ റെയിൽവേ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴി നേരിട്ട് നൽകുന്ന യഥാർഥ ടിക്കറ്റുകൾക്ക് മാത്രമേ ഈ ആനുകൂല്യം കർശനമായി ലഭ്യമാകൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ഐആർസിടിസി വഴി ഓൺലൈനായി ബുക്ക് ചെയ്യുന്ന ഇ-ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
കൗണ്ടർ ടിക്കറ്റ് കൈയിലെടുക്കാൻ മറന്ന കാര്യം യാത്രക്കാർ മനസിലാക്കുന്ന നിമിഷം തന്നെ ട്രെയിനിലുള്ള ടിക്കറ്റ് എക്സാമിനറെ വിവരം അറിയിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിക്കുന്നു. അതോടൊപ്പം തന്നെ, ട്രെയിൻ പുറപ്പെട്ട സ്റ്റേഷനിൽ ഒറിജിനൽ ടിക്കറ്റ് ഹാജരാക്കാൻ വീട്ടിലുള്ളവരുമായി ഉടൻ ബന്ധപ്പെടണം. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.

യാത്രക്കാരുടെ സംശയങ്ങൾക്കും കൂടുതൽ സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 139 എന്ന ഔദ്യോഗിക റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്നും, എങ്കിലും യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിക്കറ്റുകളും മറ്റ് യാത്രാ രേഖകളും കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related posts

Leave a Comment