ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 4,000 കോടിയിലധികം രൂപ


പരവൂർ: രാജ്യത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ വ്യാപകമാകുന്നു.2022 മുതൽ 2026 മെയ് വരെയുള്ള നാല് വർഷത്തെ കാലയളവിൽ മാത്രം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് 4,057.7 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2,97,727 പരാതികളാണ് ഇക്കാലയളവിൽ സൈബർ സെല്ലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ ആൾമാറാട്ടം നടത്തി ഭയം ജനിപ്പിച്ചാണ് നിരപരാധികളായ ആളുകളിൽ നിന്ന് വലിയ തുകകൾ തട്ടിയെടുക്കുന്നത്.

സിബിഐയും ഇഡിയും ചമഞ്ഞ് തട്ടിപ്പ്; 2024-ൽ  പരാതികളിൽ വൻ വർധന
സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), ആർബിഐ അല്ലെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പ്രമുഖ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾ, അല്ലെങ്കിൽ നിയമവിരുദ്ധമായ പാർസലുകൾ അയയ്ക്കൽ തുടങ്ങിയ വലിയ അഴിമതികളിൽ ഇരകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കെണിയിലാക്കുന്നത്.

തുടർന്ന് ഔദ്യോഗിക ‘വെരിഫിക്കേഷൻ, ക്ലിയറൻസ്’ എന്നിവയുടെ പേരിൽ മണിക്കൂറുകളോളം വീഡിയോ കോളുകളിൽ തുടരാൻ നിർബന്ധിക്കുകയും ഒടുവിൽ ഭീഷണിപ്പെടുത്തി പണം മുഴുവൻ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് ഇവരുടെ രീതി.

ലഭ്യമായ കണക്കുകൾ പ്രകാരം 2024-ലാണ് ഇത്തരം പരാതികളിൽ വലിയ വർധനയുണ്ടായത്. ആ വർഷം മാത്രം 1,23,672 പരാതികളിലായി 1,935.5 കോടി രൂപ ജനങ്ങൾക്ക് നഷ്ടമായി. തുടർന്ന് 2026-ന്‍റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 15,215 പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുകയും 481.1 കോടി രൂപ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

നിയമത്തിൽ”ഡിജിറ്റൽ അറസ്റ്റ്’ ഇല്ല;ജാഗ്രത പാലിക്കാൻ നിർദേശം
ഇന്ത്യൻ ഭരണഘടനയിലോ രാജ്യത്തെ മറ്റേതെങ്കിലും നിയമപരമായ ചട്ടങ്ങളിലോ ‘ഡിജിറ്റൽ അറസ്റ്റ്’ എന്നൊരു സംവിധാനമില്ലെന്ന് മുൻ ദില്ലി ജഡ്ജി ഉൾപ്പെടെയുള്ള നിയമവിദഗ്‌ധരും അധികൃതരും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ അറസ്റ്റിന്‍റെ പേരിൽ പണം ആവശ്യപ്പെടുന്ന എല്ലാ ഫോൺ കോളുകളും സന്ദേശങ്ങളും പൂർണമായും വ്യാജമാണ്.

ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഡിജിറ്റൽ ഭീഷണികൾക്ക് മുന്നിൽ വഴങ്ങി പണം കൈമാറരുതെന്നും, സർക്കാർ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെടുന്നവരുടെ ഐഡന്‍റിറ്റി കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അപരിചിതരായ ആളുകളുമായി ഒടിപി, ബാങ്ക് വിവരങ്ങൾ, മറ്റ് സുപ്രധാന വ്യക്തിഗത രേഖകൾ എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കരുത്.

സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ ബന്ധം വിച്ഛേദിക്കുകയും, സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും സമയം കളയാതെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ സൈബർ ക്രൈം ഹെൽപ്പ് ലൈനിലോ പരാതി നൽകണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

  • എസ്. ആർ. സുധീർ കുമാർ

Related posts

Leave a Comment