ഡിജിറ്റല്‍ ആസക്തിക്ക് ശമനമില്ല ! കഴിഞ്ഞ ആറുമാസത്തിനിടെ ഡി – ഡാഡ് സെന്‍ററുകളില്‍റിപ്പോര്‍ട്ട് ചെയ്തത് 443 കേസുകള്‍

കൊച്ചി: സംസ്ഥാനത്ത് കുട്ടികളിലും 18 വയസിനു താഴെയുള്ളവരിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകളില്‍ (ഡി – ഡാഡ് സെന്‍ററുകള്‍) കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 443 കേസുകള്‍. കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍റെ 2026 ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

കോഴിക്കോട് (83), കൊല്ലം (56), കൊച്ചി (53) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടരുന്ന കേസുകളുടെ എണ്ണം 349 ആണ്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 41 കേസുകള്‍ റഫര്‍ ചെയ്തു. 38 കേസുകള്‍ അവസാനിപ്പിച്ചു. 15 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 14 കേസുകളും ഡി -ഡാഡ് സെന്‍ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കൊച്ചി ആറ്, കാസര്‍ഗോഡ് 3, കോഴിക്കോട് 2, പത്തനംതിട്ട, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ ലഹരിക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഡിജിറ്റല്‍ ഇ – ഉപകരണങ്ങളുടെ അമിത ഉപഭോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക യാണ് ഡി ഡാഡ് സെന്‍ററുകളുടെ ലക്ഷ്യം. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റ് സന്ദര്‍ശിക്കല്‍, സാമൂഹിക മാധ്യമങ്ങളില്‍ അധിക സമയം ചെലവഴിക്കല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയ പ്രശ്‌നങ്ങളാണ് സെന്‍ററുകളില്‍ എത്തുന്നതിലേറെയും.

ആത്മഹത്യാ പ്രവണത, അമിത ദേഷ്യം, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്കും പരിഹാരം നല്‍കുന്നു. മനഃശാസ്ത്ര വിദഗ്ധര്‍ തയ്യാറാക്കിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റിലൂടെയാണ് കുട്ടികളിലെ ഡിജിറ്റല്‍ ആസക്തിയുടെ തോത് ആദ്യം കണ്ടെത്തും. കുട്ടികള്‍ ഇതില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്നതുവരെ തെറാപ്പിയും കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും സൗജന്യമായി തുടരും.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment