പിഎസ് സി പരീക്ഷാ ക്രമക്കേട്; ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും; പിഎസ്‌സി നടത്തിയ 90 പരീക്ഷകളെക്കുറിച്ചു പരാതി

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. ഈ ആഴ്ച എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന നിയമന പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി എസ്‌ഐടി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഈ എഫ്‌ഐറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ തട്ടിപ്പിന് കൂട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ എഫ്‌ഐറില്‍ ചേര്‍ക്കും. ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിന് നിയമനം ലഭിക്കാന്‍ മൂല്യനിര്‍ണയത്തിലടക്കം വഴിവിട്ട സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ചെയ്തുവെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

58 മാര്‍ക്കിനുള്ള പത്ത് ചോദ്യങ്ങള്‍ക്ക് ഈ ഉദ്യോഗാര്‍ഥി തെറ്റായ ഉത്തരമാണ് എഴുതിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയില്ല. 58 മാര്‍ക്ക് ഈ നേതാവിന് നഷ്ടമാകുമെന്നറിയാവുന്ന ഉദ്യോഗസ്ഥര്‍ മറ്റ് ഉദ്യോഗാര്‍ഥികള്‍ എഴുതിയ പത്ത് ചോദ്യങ്ങളുടെ മൂല്യ നിര്‍ണയം നടത്താതെ ഇടത് സംഘടന നേതാവിനെ സഹായിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.

വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. വിശദമായ അന്വേഷണമാണ് എസ്‌ഐടി നടത്തുന്നത്. അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഡിജിപി ആരംഭിച്ചു.പിഎസ് സി നടത്തിയ 90 പരീക്ഷകളെക്കുറിച്ചാണ് എസ്‌ഐടിക്ക് നിരവധി പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പിന്നാക്ക വികസന കോര്‍പറേഷന്‍ പ്രോജക്ട് അസിസ്റ്റന്‍റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനം, ഡിവൈഎസ്പിമാരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് , കെഎഎസ് പരീക്ഷ ഉള്‍പ്പെടെ നിരവധി പരീക്ഷകള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്‍റെ മേല്‍നോട്ടത്തില്‍ എസ്പി. സക്കറിയാ മാത്യു, ഡിവൈഎസ്പി. അജയ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

  • എം.സുരേഷ്ബാബു

Related posts

Leave a Comment