മാതാവിന്‍റെ പുനർവിവാഹത്തെ തുടർന്ന് ആലുവയിൽനിന്ന് നാടുവിട്ട പെൺകുട്ടിയെ ഗുജറാത്തിൽനിന്ന് കണ്ടെത്തി: അച്ഛനും അമ്മയ്ക്കുമൊപ്പം പോകണ്ട: 16കാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ഗുജറാത്ത് ശിശുക്ഷേമ സമിതി

കൊച്ചി: ആലുവയില്‍ നിന്ന് പിതാവിന്‍റെ നാടായ പഞ്ചാബിലേക്ക് പുറപ്പെട്ട പതിനാറുകാരിയെ ഗുജറാത്ത് ശിശുക്ഷേമ സമിതി താത്കാലികമായി ഏറ്റെടുത്തു. ഇതോടെ കുട്ടിയെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവരാന്‍ ഗുജറാത്തില്‍ എത്തിയ പൊലിസ് അന്വേഷണ സംഘം ആലുവയിലേക്ക് മടങ്ങി.കഴിഞ്ഞ 27നാണ് ആലുവയിലെ വനിതാ ഹോസ്റ്റലില്‍ മാതാവിനൊപ്പം കിടന്നുറങ്ങിയ 16കാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിതാവിന്‍റെ നാടായ പഞ്ചാബിലേക്ക് യാത്ര ചെയ്യുന്നതായി തിരിച്ചറിഞ്ഞത്. ഗുജറാത്തിലെ സൂറത്തില്‍ എത്തിയ കുട്ടിയെ ഗുജറാത്ത് പൊലിസ് കണ്ടെത്തുകയായിരുന്നു.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ആലുവയിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി സൂറത്ത് കോടതിയെ അറിയിച്ചു. കേരളത്തിലുള്ള മാതാവിന്‍റെയും പഞ്ചാബിലുള്ള പിതാവിന്‍റെയും അടുക്കലേക്ക് പോകുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ താത്പര്യ പ്രകാരം സംരക്ഷണം ഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. നേരത്തെ പിതാവിനെതിരെ പരാതി നല്‍കിയിട്ടുള്ള കുട്ടി പഞ്ചാബ് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലും കഴിഞ്ഞിട്ടുണ്ട്.

അമ്മ ആലപ്പുഴയിലെ മറ്റൊരു മതസ്ഥനെ രണ്ടാം വിവാഹം കഴിച്ചതാണ് കുട്ടിയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. ഏറെ നാള്‍ പെണ്‍കുട്ടി പിതാവിനൊപ്പം പഞ്ചാബിലെ മൊഹാലിയിലായിരുന്നു. കാണാതാവുന്നതിനും 17 ദിവസം മുമ്പാണ് മാതാവിനൊപ്പം ആലുവയില്‍ ഹോസ്റ്റലില്‍ താമസമാരംഭിച്ചത്.

ആലുവയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അമ്മയുടെ ഫോണ്‍ നമ്പറുകളില്‍ നിന്ന് വിളിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലൂടെ യാത്രയിലാണെന്ന് വ്യക്തമായത്.

പഞ്ചാബിലെ ഭജന സംഘടനകളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ ആലുവയിലെത്തി കുട്ടിയെ ബസ് മാര്‍ഗം ബംഗളൂരുവിലും അവിടെ നിന്നും ട്രെയിനില്‍ പഞ്ചാബിലേക്കും കൊണ്ടുപോകുകയായിരുന്നു. പിതാവ് പഞ്ചാബില്‍ മൊഹാലിയിലാണ് ജോലി ചെയ്യുന്നത്.

Related posts

Leave a Comment