ശബരി റെയിലിന് 20 കോടി: ചരിത്ര നേട്ടമെന്ന് ജോയ്‌സ് ജോര്‍ജ് എംപി

kkd-joice-george-mpമൂവാറ്റുപുഴ: കഴിഞ്ഞ 16 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ശബരി റയിലിന് ശാപമോക്ഷമായി. 20 കോടി രൂപ അങ്കമാലി – ശബരി റയില്‍പ്പാതയ്ക്ക് കേന്ദ്ര ബജറ്റില്‍ വകയിരുത്തി. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച റെയില്‍വേ  ബജറ്റിലാണ് ശബരിപ്പാതയ്ക്ക് തുക അനുവദിച്ചത്.   ശബരിപ്പാതയ്ക്ക് 40 കോടിയുടെ അംഗീകാരമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിന് ലഭിച്ച ഏറ്റവും വലിയ ബജറ്റ് വിഹിതം ശബരിപ്പാതയ്ക്ക് നല്‍കിയതില്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ എംപി അഭിനന്ദിച്ചു. 20 കോടി രൂപ ബജറ്റ് വിഹിതവും 20 കോടിരൂപ ബജറ്റിതര പങ്കാളിത്ത വിഹിതവുമായാണ് (ഇബിആര്‍, എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സ്) അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. പിന്നീട് 18 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ലഭ്യമാകുന്ന 40 കോടിയോടൊപ്പം റീ ബജറ്റ് അലോക്കേഷന്‍ കൂടി ലഭിക്കുന്നതോടെ ഏകദേശം 120 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷംതന്നെ നടത്താന്‍ കഴിയും. 16 വര്‍ഷമായി ശബരി റയില്‍ പദ്ധതി നിശ്ചലാവസ്ഥയിലായിരുന്നു. 2011 മുതല്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പദ്ധതി ചെലവ് വഹിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തു. ഇതോടെ പാതയ്ക്കായി കല്ലിട്ടുതിരിച്ച പ്രദേശത്തുള്ള }ൂറുകണക്കി}ാളുകള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയായി.

കേന്ദ്രവും സംസ്ഥാനവും പദ്ധതി ചെലവിന്റെ പകുതി തുക വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വച്ചുവെങ്കിലും ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിരുന്നില്ല.എന്നാല്‍ അടുത്ത}ാളില്‍ പദ്ധതി തുകയുടെ പകുതി ചെലവ് വഹിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി പ്രത്യേക കമ്പനി രൂപീകരിച്ച് കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ പദ്ധതി വിഹിതം വഹിക്കാന്‍ തയാറാണെന്ന് നേരത്തെതന്നെ കേന്ദ്ര റയില്‍മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ എംപിക്ക് ഉറപ്പുനല്‍കിയിരുന്നു.

മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവന്‍ നല്‍കുന്നതിനായി ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ കരിങ്കുന്നം മുതല്‍ കാലടിവരെ കാല്‍നടജാഥയും സംഘടിപ്പിച്ചിരുന്നു. ശബരി പാതയ്ക്ക് ബജറ്റ് വിഹിതം ലഭിച്ചതോടെ മുടങ്ങിക്കിടന്ന സ്വപ്‌ന പദ്ധതിക്കാണ് ചിറകുമുളച്ചത്. അഞ്ച് ജില്ലകളുടെ സമഗ്ര വികസനത്തി}ു നാന്ദിയാകുന്ന പദ്ധതി കോടിക്കണക്കി}ു ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്.

Related posts