കെഎസ്‌ഐഇയിലെ സമരം മൂന്നാം ദിവസത്തിലേക്ക്

EKM-SAMARAMകളമശേരി:  കെഎസ്‌ഐഇയിലെ കരാര്‍ തൊഴിലാളികളുടെ സേവനവേതന കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ഏലൂരിലെ കമ്പനി ഗേറ്റിനു മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന  സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എഐറ്റിയുസി, സിഐറ്റിയു,  ഐഎന്‍റ്റിയുസി, ബിഎംഎസ്, എസ്റ്റിയു എന്നീ യൂണിയനുകളില്‍ പെട്ട കരാര്‍ തൊഴിലാളികളാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി 21ന് ആലുവ പാലസില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ സേവന വേതനം വര്‍ദ്ധിപ്പിക്കാനും നിലവിലെ കരാര്‍ കമ്പനിയായ ഗ്രേ മാറ്റര്‍ ഏജന്‍സിയെ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.

പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്,  കെഎസ്‌ഐഇ ചെയര്‍മാന്‍ മാഹിന്‍ ഹാജി, ഉദ്യോഗസ്ഥര്‍ ,തൊഴിലാളി നേതാക്കള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും  തീരുമാനം  നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരമാരംഭിച്ചത്. സ്ഥാപനം തുടങ്ങിയതു മുതല്‍ യാതൊരു അനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലന്നും പ്രദേശത്തെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുവാന്‍  ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും എസ്റ്റിയു യൂണിയന്‍ ഭാരവാഹിയായ പരീത് നാസര്‍ പറഞ്ഞു.

അതേ സമയം കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍െറര്‍െ്രെപസിലെ ജീവനക്കാരുടെ പ്രൊവിഡന്‍െറ് ഫണ്ട് അടയ്ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ലെന്ന് പരാതിയുയര്‍ന്നു. കമ്പനിയാരംഭിച്ച് 2013 മേയ് മാസം മുതലുള്ള തുകയാണ് പി എഫില്‍ അടയ്ക്കാനുള്ളത്. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് പി.എഫ് കമ്മീഷ്ണര്‍ ഉത്തരവിട്ടു. എന്നിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Related posts