തടയണകാത്ത് കല്‍ക്കുഴി പുന്നക്കടവ്

tcr-kadavuഇഞ്ചക്കുണ്ട്: കുറുമാലിപ്പുഴയിലെ കല്‍ക്കുഴി പുന്നക്കടവില്‍  സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷം തോറും വന്‍ തുക ചെലവഴിച്ചാണ് ഇവിടെ താല്‍ക്കാലിക മണ്‍ചിറ നിര്‍മ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചിറ കാലവര്‍ഷം തുടങ്ങുമ്പോള്‍ താനേ പൊട്ടിപോകുകയോ പൊളിച്ചു നീക്കുകയോ ചെയ്യും. ഡിസംബര്‍ അവസാനവാരത്തിലാണ് സാധാരണയായി ഇവിടെ മണ്‍ചിറ നിര്‍മ്മാണം നടത്താറുള്ളത്. എന്നാല്‍ ഇത്തവണ ചിറ നിര്‍മ്മാണത്തിന് നിയമപരമായി ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനാല്‍ ഇത്തവണ ഫെബ്രുവരി അവസാനത്തോടെ മാത്രമാണ് ചിറ നിര്‍മ്മാണം തുടങ്ങാനായത്. പൂര്‍ത്തിയാകാന്‍  രണ്ടുദിവസം കൂടി ഇനിയും വേണ്ടിവരും. ‘

വേനല്‍ക്കാലത്ത് പുഴയിലെ ജലനിരപ്പു താഴുമ്പോള്‍ കുടിവെള്ള പദ്ധതികളുടേയും ലിഫ്റ്റ് ഇറിഗേഷനുകളുടേയും പ്രവര്‍ത്തനം അവതാളത്തിലാവുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലിക ചിറ നിര്‍മ്മിക്കുന്നത്.  ഇഞ്ചക്കുണ്ട്, പരുന്തുപാറ മേഖലയിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ഇഞ്ചക്കുണ്ട് – കല്‍ക്കുഴി ശുദ്ധജലപദ്ധതി പ്രവര്‍ത്തിക്കുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. വര്‍ഷം തോറും താല്‍ക്കാലിക ചിറ നിര്‍മ്മിക്കുന്നതിലൂടെ വന്‍തുകയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടപ്പെടുന്നത്. ഇവിടെ സ്ഥിരം  തടയണ നിര്‍മ്മിച്ചാല്‍ ആവര്‍ത്തന ചെലവും  ചിറ നിര്‍മ്മാണ വൈകുന്നതുമൂലമുള്ള ദുരിതങ്ങളും ഒഴിവാക്കാനാകും.

Related posts