കുടിവെള്ളമില്ല; അധികാരികള്‍ക്ക് താക്കീതായി ചോമ്പാലില്‍ ധര്‍ണ

kkd-watersamaramവടകര: പദ്ധതിക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗി ക്കാതെ ജനങ്ങളെ കുടിവെള്ള മില്ലാതെ വരള്‍ച്ചയി ലേക്ക് തള്ളിയെറിഞ്ഞ അധികാരികള്‍ക്ക് താക്കീതായി സമരസമിതി നടത്തിയ സായാഹ്ന ധര്‍ണ്ണ. വൈകുന്നേരം 4മണിക്കാണ് കുടിവെള്ള കിട്ടാതെ വളരെയധികം കഷ്ടത അനുഭവിക്കുന്ന ചോമ്പാ ലിലെ പ്രദേശവാസികള്‍ സമരസമി തിയുടെ നേതൃത്വത്തില്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടും അത് വിനിയോഗിക്കാന്‍ കഴിയാത്ത ജനപ്രതിനിധികള്‍ക്ക് ഇനി നാട്ടില്‍ സ്ഥാനമില്ലെന്ന മുദ്രാവാക്യമാണ് ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്ത തോടെ കുടിവെള്ള പ്രശ്‌ന പരിഹാരം എന്നു പറഞ്ഞ് ചിലരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയി ടാനാണ്.

മാനുഷിക പരിഗണന വെച്ചെങ്കിലും ഇനിയും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അധികാരികളുടെ സ്വവസതി കളിലേക്കും ഓഫീസുകളി ലേക്കുമായിരിക്കും മാര്‍ച്ച് പോലുള്ള സമരപരിപാടികള്‍ നടത്തുകയെന്നും ഈ സായാഹ്ന ധര്‍ണ്ണ ഒരു തുടക്കം മാത്രമാ ണെന്നും സമരത്തില്‍ പങ്കെടു ത്തവര്‍ പറഞ്ഞു.

സായാഹ്ന ധര്‍ണ്ണയുടെ ഉദ്ഘാടനം തൊണ്ടിവയല്‍ സമര പോരാളി വാസുമാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സമരസമിതി കോഓര്‍ഡിനേറ്റര്‍ ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. റാജിസ് കെ.കെ, വി.എം അഷ്‌റഫ്, വാര്‍ഡ് മെമ്പര്‍ കെ.ലീല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.നാണു (ജെഡിഎസ്), രജ്ഞിത്ത് (ബിജെപി) എന്നിവര്‍ സംസാരിച്ചു. കെ.ശരീഫ്, റയീസ് എം.കെ, നാസര്‍ കെ.കെ, ജനീഷ് കോളനി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts