സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്;നടന്‍ വിശാലിന് മര്‍ദനമേറ്റു

തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്. അഴിമതി ആരോപണത്തെ ചൊല്ലിയായിരുന്നു കയ്യാങ്കളി. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി പണം എവിടെപോയെന്ന് ചോദിച്ച് യോഗത്തില്‍ തര്‍ക്കമുണ്ടായി. കണക്കുകള്‍ കാണിക്കാതെ വിശാല്‍ ഒളിച്ചോടുകയാണെന്ന് ടി രാജേന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ അഴിമതി നടത്തിയെന്ന് തെളിവുകള്‍ കൊണ്ടുവരൂ എന്ന് വിശാല്‍ പറഞ്ഞു.

യോഗത്തില്‍ നടന്ന കയ്യാങ്കളിയില്‍ വിശാലിനെ മര്‍ദനമേറ്റു. മൈക്ക് പിടിച്ചുവാങ്ങി കൈയേറ്റം ചെയ്തെന്ന് വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം നടികര്‍ സംഘത്തിലും പിളര്‍പ്പ് ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈസ് പ്രസിഡന്റായ പൊന്‍വണ്ണന്‍ രാജികത്ത് സമര്‍പ്പിച്ചു. സ്വകാര്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related posts