സൂപ്പര്‍ ചിത്രങ്ങളുടെ നിര്‍മാതാവിനെതിരായ പീഡനപരാതിയില്‍ ട്വിസ്റ്റ്, നടിയാകാന്‍ വന്ന യുവതി തന്നെ കുടുക്കിയതെന്ന് നിര്‍മാതാവ്, ഫോണ്‍ തെളിവുകള്‍ നല്കി വിദേശത്ത് വേരുകളുള്ള നിര്‍മാതാവ്, പിന്നോട്ടില്ലെന്ന് നടിയും

കൊച്ചിയില്‍ നടിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ വന്‍ ട്വിസ്റ്റ്. നടി തന്നെ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിര്‍മാതാവിന്റെ പരാതി. അതേസമയം സംവിധായകനെ കാണാനെന്ന പേരില്‍ വിളിച്ചുവരുത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു നിര്‍മാതാവെന്നാണ് തൃശൂര്‍ സ്വദേശിനി പറയുന്നത്. പണം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് നിര്‍മാതാവ് നേരത്തെതന്നെ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നും പറയപ്പെടുന്നു.

യുവതാരം നായകനായ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവ് യുവതിയെ കതൃക്കടവിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ബലമായി കീഴ്പ്പെടുത്തിയെന്നാണു യുവതിയുടെ പരാതി. സംവിധായകനു കാണണമെന്നു പറഞ്ഞാണത്രേ വിളിപ്പിച്ചത്. പിന്നീട് ഇതൊക്കെ സിനിമയില്‍ പതിവാണെന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി ഫോണിലേക്ക് നഗ്നചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തു. തുടര്‍ന്നു സുഹൃത്തിനോടു വിവരം പറഞ്ഞപ്പോള്‍ പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയെന്നും പ്രമുഖദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തശേഷം പീഡിപ്പിച്ചെന്നായിരുന്നു അറിയപ്പെടുന്ന മോഡല്‍ കൂടിയായ യുവതിയുടെ പരാതി. ആദ്യം പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ആണ് കേസെടുക്കാന്‍ തയാറായത്. എന്നാല്‍, ഇതിനെതിരേയാണ് നിര്‍മാതാവിന്റെ പുതിയ വെളിപ്പെടുത്തല്‍. സംഭവം സിനിമലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

Related posts