ആഗോള അയ്യപ്പസംഗമം; വരവും ചെലവും എത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സ്ഥിതി; ഓഡിറ്റിംഗിന് സാവകാശം തേടുമെന്ന് കെ.ജയകുമാര്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്‍റെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സാവകാശം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഹൈക്കോടതിയോട് സാവകാശം തേടും.

ഈ മാസം 26 ന് മുന്‍പ് ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമ നടത്തിപ്പില്‍ കോടികണക്കിന് രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടെയെന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം ലഭിച്ചില്ലെന്നുമാണ് നേരത്തെ ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

പല കാര്യങ്ങളിലും ക്രമക്കേടുകളുണ്ടെന്നും കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നുമായിരുന്നു കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട്. അയ്യപ്പസംഗമ നടത്തിപ്പിന്റെ വരവെത്രയെന്നും ചെലവ് എത്രയാണെന്നും കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴും. അയ്യപ്പസംഗമം നടത്തിപ്പ് കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Related posts

Leave a Comment