ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട പെണ്‍­കു­ട്ടി­യുടെ കു­ടും­ബ­ത്തെ ക­ബ­ളി­പ്പി­ച്ച് പ­ണം തട്ടി; മ­ഹി­ളാ കോണ്‍­ഗ്ര­സ് നേ­താ­വി­ന്‍റെ ഭര്‍­ത്താ­വി­നെ­തി­രെ പ­രാതി

കൊച്ചി: ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട അ­ഞ്ച് വ­യ­സു­കാ­രി­യു­ടെ കു­ടുംബ­ത്തെ പ­റ്റി­ച്ച് പ­ണം ത­ട്ടി­യെ­ടു­ത്തെ­ന്ന് പ­രാ­തി. മ­ഹി­ളാ കോണ്‍­ഗ്ര­സ് നേ­താ­വി­ന്‍റെ ഭര്‍­ത്താ­വി­നെ­തി­രെ­യാ­ണ് ആ­രോ­പണം. കു­ട്ടി കൊല്ല­പ്പെ­ട്ട് ദി­വ­സ­ങ്ങള്‍ മാ­ത്രം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണ് സം­ഭവം.

മു­നീര്‍ എ­ന്ന­യാള്‍ 1,20000 രൂ­പ ത­ട്ടി­യെ­ടു­ത്തെന്നും പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ 70000 രൂ­പ തി­രികെ നല്‍­കി­യെന്നും കു­ട്ടി­യു­ടെ പി­താ­വ് ആ­രോ­പിച്ചു.

കുട്ടിയുടെ പിതാവിന്‍റെ അ­ക്കൗ­ണ്ടി­ലു­ള്ള പ­ണം എ­ടു­ക്കാന്‍ സ­ഹാ­യി­ക്കാ­മെ­ന്ന് പ­റ­ഞ്ഞാ­ണ് മു­നീര്‍ ബ­ന്ധ­പ്പെ­ട്ടത്. എന്നാൽ പല തവണ പണം എടിഎം നിന്ന് ഇയാൾ എടുത്തു. പക്ഷേ എടുത്ത പണം തിരികെ കൊടുത്തില്ല.

ആ സമയത്ത് ഇ­തിനെ കുറിച്ച് പുറ­ത്ത് പ­റ­യാന്‍ ക­ഴി­യു­ന്ന മാ­നസി­ക അ­വ­സ്ഥ­യില്‍ ആ­യി­രു­ന്നില്ല. എന്നാൽ തങ്ങളെ അയാൾ പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

സര്‍­ക്കാര്‍ നല്‍കി­യ സാ­മ്പത്തി­ക സ­ഹാ­യ­ത്തില്‍­നി­ന്നുള്ള പണമല്ല നഷ്ടമായത്. അ­ത് കു­ട്ടി­ക­ളു­ടെ പേ­രില്‍ ബാ­ങ്കില്‍ സ്ഥി­ര­നി­ക്ഷേ­പ­മാ­യി ഇ­ട്ടി­ട്ടു­ണ്ടെന്നും കു­ടും­ബം അ­റി­യിച്ചു.

വാ­ട­ക­വീ­ട് എ­ടു­ത്ത് നല്‍കി­യ അന്‍­വര്‍ സാദ­ത്ത് എം­എല്‍­എ­യേയും ഇ­യാള്‍ ക­ബ­ളി­പ്പിച്ചു. വീ­ടി­ന്‍റെ അ­ഡ്വാന്‍­സ് നല്‍­കാന്‍ വീ­ട്ടു­കാ­രുടെ കൈ­യില്‍­നി­ന്ന് 20000 രൂ­പ വാ­ങ്ങി­യ­ശേ­ഷം എം­എല്‍­എ­യില്‍­നി­ന്ന് ഈ പ­ണം പി­ന്നീ­ട് വാ­ങ്ങി­യെ­ന്നാ­ണ് ആ­രോ­പണം.

അ­തേ­സ­മയം സംഭവത്തിൽ മുനീർ പ്രതികരിച്ചു. താന്‍ പ­ണം ത­ട്ടി­ എടുത്തിട്ടില്ലെന്നും അവരെ എ­ടി­എ­മ്മില്‍­നി­ന്ന് പ­ണം എടുക്കാൻ സ­ഹാ­യിക്കു­ക മാ­ത്ര­മാ­ണ് ചെ­യ്ത­തെ­ന്നും മുനീർ പറഞ്ഞു.സം­ഭ­വ­ത്തില്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കു­മെന്നും കു­ട്ടി­യു­ടെ കു­ടും­ബം പ്രതികരിച്ചു.

 

Related posts

Leave a Comment