ശിവശങ്കറിന്റെ പണി തെറിച്ചേക്കും ! ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ കേന്ദ്രം ഇടപെടും; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനും കൂടി നിരീക്ഷണത്തില്‍…

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനു മേലുള്ള കുരുക്ക് മുറുകുന്നു. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.

തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സിനു നിര്‍ദേശം നല്‍കിയെന്നു സൂചന.

ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്.

ശിവശങ്കറിനെ ചോദ്യംചെയ്താല്‍ അന്വേഷണം അഡീ. പ്രൈവറ്റ് സെക്രട്ടറിയിലേക്കും നീളും. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.ടി. വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണമുണ്ട്.

സീനിയര്‍ എഎഎസുകാരനായ ശിവശങ്കറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ (ഡി.ഒ.പി.ടി) ഇടപെടലുണ്ടാകും.

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡി.ഒ.പി.ടി. അവലോകനം ചെയ്യാറുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ 13 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുമുണ്ട്. കേന്ദ്ര ഇടപെടലിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Related posts

Leave a Comment