തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചാ സേകിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ; പോലീസ് എത്തുമ്പോൾ പ്രതി പപ്പി മോയി ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ

ന്യൂഡൽഹി: തൃശൂർ, എറണാകുളം ജില്ലകളിൽ പ്രധാന റോഡരികിലെ രണ്ട് എടിഎമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി പപ്പി മോയിയാണ് (32) ഡൽഹിയിൽ പിടിയിലായത്. ഇയാൾ ഇപ്പോൾ ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റിപ്പോർട്ടുണ്ട്.

എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.

സിസിടിവി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവർച്ചക്കാർ എത്തിയത്.

Related posts