ഓട്ടോ കൂലി നൽകാൻ ചില്ലറയില്ലന്ന് യുവതി; സാരമില്ലന്ന് ഡ്രൈവർ; വീഡിയോ കാണാം…

ചില്ലറയില്ലങ്കിൽ മിഠായി തന്ന് ഒതുക്കുന്ന പതിവാണ് പല കടക്കാരരും ചെയ്യുന്നത്. ചില ഓട്ടോക്കാരും ഇതുപോലെ ചെയ്യാറുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് ഡൽഹിയിൽ നിന്നുള്ളൊരു ഡ്രൈവർ. ഒരു വിദേശിയായ വനിത ഇന്ത്യയിൽ‌ എത്തിയതാണ്.

അവർ യാത്രചെയ്യാനായി ഒരു ഓട്ടോയിൽ കയറി. എന്നാൽ ഇറങ്ങിയപ്പോൾ ഓട്ടോക്കാരനു നൽകാൻ ചില്ലറ നോക്കിയിട്ട് കണ്ടില്ല. അവർ ഓട്ടോക്കാരനോട് ചില്ലറയില്ലന്ന കാര്യം പറഞ്ഞു. അപ്പോൾ ഓട്ടോ ഡ്രൈവർ അത് സാരമില്ല വിഷമിക്കേണ്ടന്ന് തിരിച്ച് മറുപടി പറഞ്ഞു. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു. നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിന്‍റെ വീഡിയോ യുവതി സോഷഅയൽ മീഡിയയിൽ പങ്കുവച്ചു.

പെട്ടെന്നാണ് ഇരുവർക്കുമിടയിലേക്ക് മൂന്നാമതൊരാൾ കയറി വന്നത്. അയാളെത്തി കാര്യം അന്വേഷിച്ചു. അപ്പോൾ യുവതി പറഞ്ഞു ഡ്രൈവറുടെ സത്യസന്ധമായ പ്രവർത്തി കണ്ട് എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്. ആയതിനാൽ ഞാൻ ഇദ്ദേഹത്തിന് ഒരു 2000 രൂപ നൽകാൻ തീരുമാനിച്ചു.

എന്നാൽ ഇത് കേട്ട് മൂന്നാമനായി ഇവർക്കിടയിലെത്തിയ വ്യക്തി യുവതിയുടെ പ്രവർത്തിയെ തടഞ്ഞു. അതിന്‍റെ ആവിശ്യമില്ലന്ന് യുവതിയോട് അയാൾ പറഞ്ഞു. എന്നാൽ തന്‍റെ പ്രവർത്തിയിൽ നിന്ന് വ്യതിചലിക്കാൻ യുവതി തയാറല്ലായിരുന്നു. തന്‍റെ തീരുമാനത്തിൽ തന്നെ ഇവർ ഉറച്ച് നിന്നു. ഓട്ടോ ഡ്രൈവർക്ക് ഇവർ 2000 രൂപ കൊടുക്കുകയും ചെയ്തു. സന്തോഷത്തോടെ രണ്ട് കൈകളും നീട്ടി അദ്ദേഹം അത് സ്വീകരിച്ചു.

ഇതിന്‍റെ വീഡിയോ വൈറലായതോടെ നിരവധി ആളുകൾ യുവതിയുടെയും ഓട്ടോ ഡ്രൈവറുടേയും പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തി. മൂന്നാമനെ വിമർശിക്കാനും മറന്നില്ല.

 

Related posts

Leave a Comment