ആറാടുകയാണ്… കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, നിമിഷ നേരംകൊണ്ട് ഒരു നഗരം മുഴുവൻ ഉൻമാദ ലഹരിയിൽ; കത്തിച്ചതാരാണെന്ന് കേട്ടാലാണ് അതിശയം!!!

കഞ്ചാവ് പിടികൂടിയാൽ അത് നശിപ്പിച്ച് കളയാൻ തക്ക മാർഗങ്ങൾ അധികാരികൾ ശ്രദ്ധിക്കണം. എന്നാൽ ആ നശീകരണം കൃത്യമായ രീതിയിൽ അല്ലങ്കിൽ പണികിട്ടും. അത്തരത്തിൽ പണി കിട്ടിയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലാണ് സംഭവം.

നഗരത്തിലെ കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയ പോലീസ് കണ്ടെത്തിയത് 20 ടണ്‍ കഞ്ചാവ്. എന്നാൽ ഇത്രയും കഞ്ചാവ് എന്ത് ചെയ്യണമെന്നത് പോലീസിനു മുന്നിലൊരു സമസ്യ ആയി. അവസാനം അത് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ അവർ എത്തി.

അങ്ങനെ 200 ടൺ കഞ്ചാവുംകത്തിയമർന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ലെസ് നഗരം മൂടൽ മഞ്ഞ് മൂടപ്പെട്ടപോലെ ആയിത്തീർന്നു. കാര്യം മറ്റൊന്നുമല്ല കഞ്ചാവ് കത്തിച്ച പുക അന്തരീക്ഷത്തിലാകെ മൂടി. ആളുകൾ എല്ലാവരും ഒരുതരം ഉന്മാദ അവസ്ഥയിലായി. ചിലർക്ക് ഓക്കാനവും ഛർദിയും വന്നു, മറ്റ് ചിലരാകട്ടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന പോലെ അവസ്ഥയിലുമായി.

നഗരത്തിന്‍റെ ഏതാണ്ട് നടുവിലിട്ടാണ് കഞ്ചാവ് കത്തിച്ചത്. അതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. ലൈസ് നഗരത്തിലെ ആകെ ജനസംഖ്യ 25,000 -മാണ്. നഗരത്തിൽ പുക നിറഞ്ഞതോടെ വാതിലുകളും ജനലുകളുമടച്ച് ജനം വീട്ടിനുള്ളില്‍ തന്നെ ഇരുന്നു.

വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. പോലീസ് ഉത്തരവ് കൊണ്ട് ‘ഉന്മാദത്തിലാറാടിയ ആദ്യത്തെ നഗരം’ എന്ന പദവി ലൈസിന് നല്‍കണമെന്ന് നിരവധി ആളുകൾ തമാശ രൂപേണ കമന്‍റുമായി എത്തി.

Related posts

Leave a Comment