അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നെന്ന് ഷാജി കൈലാസ്

പ്രതിഛായ എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയതു വർഷങ്ങൾക്കുമുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു.

എന്‍റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി. ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു. ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമർമരം കണ്ടപ്പോഴാണ്. അതിന്‍റെ എഴുത്തുകാരൻ എന്‍റെ ഉള്ളിൽ ജലതരംഗങ്ങൾ തീർത്തതിന്‍റെ ആവേശത്തിൽ ടി.കെ. രാജീവ് കുമാറിനെ വിളിച്ച് നമ്പർ സംഘടിപ്പിച്ചു.

എന്‍റെ വിളി ചെന്നപ്പോൾ ഉണ്ണി പറഞ്ഞു: ‘ജലമർമരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണു താങ്കൾ.’ അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്‍റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാൻ നിർദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസെന്‍റേറ്റീവിന്‍റെ ഛായയാണു തോന്നിച്ചത്. പക്ഷേ, അയാളുടെ പേനയിലുണ്ടായിരുന്നതു വെടിമരുന്നായിരുന്നു. എന്നും ഒരു മരുന്നിനുള്ള ബാക്കി അതിലുണ്ടാകുകയും ചെയ്തു. -ഷാജി കൈലാസ്

Related posts

Leave a Comment