ബാലഭാസ്‌കറിന്റെ കാറിനെ രാത്രിയില്‍ പിന്തുടര്‍ന്ന വെള്ള സ്വിഫ്റ്റ് കാര്‍ അപകടത്തിനുശേഷം എവിടെ മറഞ്ഞു? ദുരൂഹതയുണര്‍ത്തിയ വെള്ളക്കാറിനെക്കുറിച്ച് അന്വേഷിക്കാത്തതിന് പിന്നിലെന്ത്?

ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ കൂടുതല്‍ വഴിത്തിരിവ്. അപകടം നടക്കുന്ന സമയം വരെ ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍ ബാലുവിന്റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നതായി സാക്ഷിമൊഴി. കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയുടേതാണ് ഈ വെൡപ്പെടുത്തല്‍. ആറ്റിങ്ങലില്‍ വെച്ച് താന്‍ ഓടിച്ച ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം രണ്ടാമത്തെ കാര്‍ കണ്ടില്ലെന്നും അജി പറയുന്നു.

അജിയുടെ മൊഴിയില്‍ പറയുന്ന സ്വിഫ്റ്റ് കാര്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. പള്ളിപ്പുറത്ത് വെച്ച് ഒരു കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതുവരെ സ്വിഫ്റ്റ് കാര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അപകടം നടക്കുമ്പോള്‍ ഈ കാര്‍ കാണാനുണ്ടായിരുന്നില്ലെന്നാണ് അജി പറയുന്നത്. ഈ മൊഴിപ്രകാരം സ്വിഫ്റ്റ് കാറിന്റെ സാന്നിധ്യം കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

അജി പറയുന്നതിങ്ങനെ- രാവിലെ 3.40 നാണ് ആറ്റിങ്ങലില്‍ എത്തിയത്. അവിടെവെച്ച് ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തന്റെ ബസിനെ ഓവര്‍ടേക്ക് ചെയ്തു. ഈ രണ്ടുകാറുകളും തുടര്‍ന്നുള്ള യാത്രയില്‍ ബസിന്റെ മുന്നിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്‌നലിന് ശേഷമുള്ള വളവില്‍ വെച്ച് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് കാണുന്നത്. ഒരു മരത്തില്‍ കാര്‍ ഇടിച്ച് പുക ഉയരുന്ന നിലയിലാണ് പിന്നീട് കാണുന്നത്. ഉടന്‍ തന്നെ ബസ് നിര്‍ത്തി ചാടിയിറങ്ങി അപകടം നടന്ന കാറിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആള്‍ തന്നോട് കാറിന്റെ ഇടത് സൈഡിലുള്ള ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.

ഇടത് സീറ്റിലിരുന്ന വ്യക്തിക്ക് ഗുരുതരമായ പരിക്കാണ് ഉണ്ടായിരുന്നത്. ആ വ്യക്തിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. നാലാമതായാണ് ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌കറിനെ എടുക്കുന്നത്. ബാലഭാസ്‌കറിനെ എടുത്ത് റോഡില്‍ ഇരുത്തി. രക്ഷാപ്രവര്‍ത്തനം ഒക്കെ കാണുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Related posts