ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കും. കോൺഗ്രസ് ഹൈക്കമാൻഡുമായി ബംഗാളിലെ നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബംഗാളിന്‍റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ, ബംഗാൾ പിസിസി അധ്യക്ഷൻ ശുഭാങ്കർ സർക്കാർ, അധിർ രഞ്ജൻ ചൗധരി, ഇഷാ ഖാൻ എംപി എന്നിവർ പങ്കെടുത്തു. 2016, 2021 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നിയും സീറ്റ് ധാരണയുണ്ടാക്കിയിരുന്നു.

Related posts

Leave a Comment