ഇവനാണ് നുമ്മ പറഞ്ഞ കാമുകന്‍! 17കാരിയെ ബംഗളൂരുവിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ച കാമുകന്‍; തുടരന്വേഷണവുമായി പോലീസ്

kamukanവൈപ്പിന്‍: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ  പരിചയപ്പെട്ട മംഗളൂരു സ്വദേശിയായ യുവാവ് പതിനേഴുകാരിയെ ബംഗളൂരുവിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നു പോലീസ്. ഒന്നില്‍ കൂടുതല്‍ പേര്‍ ബാലികയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പോലീസ് പോലീസ് പ്രധാനമായും അന്വേഷിക്കുക. മാത്രമല്ല പ്രതിയുടെ മറ്റു ബന്ധങ്ങളും അന്വേഷണ പരിധിയില്‍ വരും. പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ അറസ്റ്റിലായ പ്രതി മംഗളൂരു ബന്ത്വാല്‍ കടമ്പു വീട്ടില്‍ അന്‍സാര്‍ (22)  മാത്രമേ പീഡിപ്പിച്ചിട്ടുള്ളുവെന്നാണ് പറയുന്നത്.

അതേ സമയം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് ആദ്യം തന്നെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം പീഡനം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണു പോലീസിന്റെ നീക്കം.

വൈപ്പിനില്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷം മുമ്പാണ് യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇതിനിടെ  കഴിഞ്ഞമാസം എട്ടിനാണ്     ബാലികയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ്  ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.  തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍  22ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും തുടര്‍ന്നു വൈദ്യപരിശോധന നടത്തുകയും പീന്നീട് കേസെടുക്കുകയുമായിരുന്നു.

ആലുവ റൂറല്‍ എസ് പി പി എന്‍ ഉണ്ണിരാജ, ഡിവൈഎസ്പി ബാബുകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഞാറക്കല്‍ സിഐ കെ. ഉല്ലാസ് ആലുവ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും തന്ത്രപൂര്‍വം എറണാകുളത്തെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ ഭഗവല്‍ദാസ്  സിപിഒ മാരായ എം.ആര്‍. രാജേഷ്, ബിനു മലയാറ്റൂര്‍, പ്രീജന്‍ എന്നിവരും ഉണ്ടായിരുന്നു.

Related posts