കാണാതായ വളർത്തു പൂച്ചയ്ക്കു വേണ്ടി തെരഞ്ഞു; കണ്ടെത്തിയത് ഭീമൻ മുതലയെ

കാണാതായ വളർത്തു പൂച്ചയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെ കണ്ടെത്തിയത് ഭീമൻ മുതലയെ. മിസിസിപ്പിയിലാണ് ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ബ്രൂക്ക് സ്നോ എന്നയാളും വളർത്തുമകളുമാണ് കാണാതായ പൂച്ചയ്ക്കു വേണ്ടി തെരഞ്ഞത്.

തെരച്ചിലിനൊടുവിൽ ഇവർ വീടിനു മുൻപിലുള്ള റോഡിലുള്ള അഴുക്കുചാലിൽ നിന്നും ഒരു മുതലയെ കണ്ടെത്തുകയായിരുന്നു. ആദ്യം കണ്ടപ്പോൾ എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും അൽപ്പ സമയമെടുത്താണ് അത് ഒരു മുതലയാണെന്ന് മനസിലാക്കിയതെന്നും ബ്രൂക്ക് സ്നോ പറഞ്ഞു.

പിന്നീട് മുതലയുടെ ചിത്രം പകർത്തിയ ബ്രൂക്ക് സമീപവാസികളോട് സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. മാത്രമല്ല ആനിമൽ കണ്‍ട്രോൾ അധികൃതരെയും വിവരം ധരിപ്പിച്ചു.

ഏകദേശം നാല് മീറ്ററിലേറെ നീളമുള്ള മുതലയായിരുന്നു അത്. അഴുക്കു ചാലിൽ നിന്നും മുതലയെ പിടികൂടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Related posts