നേരില്‍ കാണാന്‍ പോയത് നീതി ലഭിക്കാത്തതു കൊണ്ട് ! ജയിലില്‍ പോകാനും മടിയില്ല; പ്രതികരണവുമായി ഭാഗ്യലക്ഷ്മി വീണ്ടും…

സ്ത്രീകള്‍ക്കെതിരായി നിരന്തരം മോശം പരാമര്‍ശം നടത്തിയ യൂട്യൂബറെ മര്‍ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാന്‍ പോയതെന്നും സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…പല സ്ത്രീകളെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തിയ ഒരാള്‍.

മനസിനെ ശാന്തമായി നിര്‍ത്തിയിരിക്കുകയായിരുന്നു.ഫേസ്ബുക്കില്‍ പോലുമില്ല.അതിനിടെയാണ് ശാന്തിവിള ദിനേശ് എന്ന ഒരുത്തന്റെ വിഡിയോ കാണുന്നത്.

മണ്‍മറഞ്ഞുപോയ മഹാന്മാരായ ആളുകളെക്കുറിച്ച് മോശമായ രീതിയില്‍ പറയുന്നു.അത് കണ്ട് ഭ്രാന്ത് ആയിപ്പോയി.

പലരുടെ അടുത്തും പരാതി കൊടുത്തു. ഒരനക്കവുമില്ല.അതിനിടെയാണ് വിജയ് പി.നായര്‍ എന്നൊരാളെക്കുറിച്ച് പരാതിയുമായി കുറെയധികം സ്ത്രീകള്‍ വരുന്നത്.മനസമാധാനത്തിനു വേണ്ടിയാണ് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്.

‘സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നതുകൊണ്ട് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്,സഹിക്കാനാകാത്ത അവസ്ഥയിലൊക്കെ എന്നേ ആയതാണ്.

ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും ഞങ്ങളത് നേരിടും,കാരണം,ഇത്രയും കാലം കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ടിട്ടുള്ള ആക്രമണങ്ങളുടെ അനുഭവം ഉണ്ടല്ലോ,അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടിയായിട്ടുണ്ട്.

ഇതിന്റെ പേരില്‍ വരുന്ന നിയമനടപടിയും ഞങ്ങള്‍ നേരിടും.അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്.

ഇതുതന്നെ ഒരു പുരുഷന്‍ ചെയ്താ കയ്യടിക്കാന്‍ ആളുണ്ടാകും.പെണ്ണാണെങ്കില്‍,അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല എന്നതാണ്.അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ.ഭാഗ്യലക്ഷ്മി പറയുന്നു.

Related posts

Leave a Comment