നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കാറില്‍വച്ച് അപമാനിക്കാന്‍ ശ്രമിച്ചത് മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനി, ലക്ഷ്യം ബ്ലാക്‌മെയിലിംഗെന്ന് പോലീസ്‌

bhavana1കൊച്ചി: ചലച്ചിത്ര താരം ഭാവനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് ഒരു സംഘമാളുകള്‍ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ ഭാവനയുടെ െ്രെഡവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനിയുള്‍പ്പെടെ മറ്റ് നാലു പേരെ തിരിച്ചറിഞ്ഞതായും നെടുമ്പാശേരി പോലീസ് അറിയിച്ചു.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അത്താണിയില്‍ വച്ച് മൂന്നംഗ സംഘം നടിയുടെ കാറില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നെന്നാണു പരാതി. തൃശൂരിലെ ഷൂട്ടിംഗിനുശേഷം ഇന്നലെ രാത്രി എറണാകുളത്തേക്കു തിരിച്ചതായിരുന്നു ഭാവന. കാറില്‍ ഭാവനയും ഡ്രൈവറും മാത്രമായിരുന്നുണ്ടായിരുന്നത്. ഭാവനയുടെ കാര്‍ അത്താണിയില്‍ എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ എത്തിയ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഭാവന സഞ്ചരിച്ച ഔഡി കാറിന്‍റെ പിന്‍ഭാഗത്തു ഇടിപ്പിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളില്‍ രണ്ടു പേര്‍ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.  ഇന്നലെ രാത്രി 8.30 ഓടെ അത്താണിക്കും ദേശത്തിനും ഇടയ്ക്കുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചായിരുന്നു പ്രതികള്‍ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയത്.  കാറില്‍ വച്ച് ഭാവനയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അര്‍ധനഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. കാറുമായി പ്രതികള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചശേഷം 12 ഓടെ കാക്കനാടിനു സമീപം പടമുകളില്‍ എത്തി.

അവിടെ വച്ച് പ്രതികള്‍ കാറില്‍നിന്നു ഇറങ്ങി. പിന്നാലെ എത്തിയ ആദ്യം സഞ്ചരിച്ച കാറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് നടി വാഴക്കാലയിലുള്ള നടനും സംവിധായകനുമായ ലാലിന്‍റെ വീട്ടില്‍ അഭയം തേടി. അവിടെ വച്ച് പോലീസില്‍ വിവരം അറിയിച്ചു.  പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭാവനയുടെ ഡ്രൈവര്‍ മാര്‍ട്ടിനു സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുന്ന സമയങ്ങളിലെല്ലാം നടിയുടെ കാര്‍ ഓടിച്ചിരുന്നത് അറസ്റ്റിലായ മാര്‍ട്ടിനായിരുന്നു. പിന്നീടു മാര്‍ട്ടിന്‍ തന്നെയായിരുന്നു വാഴക്കാലയിലുള്ള സംവിധായകന്‍ ലാലിന്‍റെ വീട്ടില്‍ എത്തിച്ചതും.

നടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തി. രാത്രി മുഴുവന്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും അത്താണി, നെടുന്പാശേരി ഭാഗങ്ങളിലും പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി. പ്രതികള്‍ സഞ്ചരിച്ച കാറിനായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.  നടിയെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിംലിംഗ് നടത്താനുള്ള ശ്രമമാണു നടന്നതെന്നു പോലീസ് സംശയിക്കുന്നു. ഇതിനായി നേരത്തെ ഗൂഢാലോചന നടത്തിയിരുന്നു. പ്രതികള്‍ എല്ലാവരുംതന്നെ സിനിമാ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ് സൂചന. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭാവനയെ പിന്നീടു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു കരുതുന്നു.

Related posts