രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി  മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി; മകളെ കാണണമെന്ന്  ആഗ്രഹവും; അനുനയിപ്പിച്ച് ഭാര്യയും സഹോദരിയും

ആലപ്പുഴ: രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കൻ. കയറും പെട്രോളുമായാണ് ഇയാൾ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരിക്കുന്നത്.

പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാൻ ശ്രമിക്കുകയാണ്. ഇയാളുടെ ഭാര്യയും സഹോദരിയും സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കാണണമെന്നും ഇയാൾ പറഞ്ഞു.

പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടർന്നു ഇയാൾക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. തന്നെ കുടുക്കിയതാണെന്നും അതെല്ലാം ഒത്തു തീർപ്പാക്കിയതാണെന്നും ഇയാൾ പറയുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment