ബിജെപിയ്ക്ക് വട്ടപൂജ്യം കിട്ടിയത് കേരളത്തില്‍ മാത്രമല്ല ! ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ സംസ്ഥാനങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളുകളെയൊക്കെ കവച്ചു വയ്ക്കുന്ന പ്രകടനത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടിയത്. പ്രകടനം നോക്കിയാല്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ഇത്തവണത്തേത്. 2014-ല്‍ 282 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ 303 സീറ്റാണ് ബിജെപി നേടിയത്. ബിജെപി വിജയം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്‌സഭ സീറ്റില്‍ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക് ആയില്ല എന്നതാണ് വാസ്തവം.

25-ല്‍ 22 സീറ്റും നേടിയാണ് വൈഎസ്ആര്‍ ആന്ധ്രപ്രദേശില്‍ ചരിത്രവിജയം നേടിയത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ഡിഎംകെയും ഇത്തവണ ഉജ്ജ്വല വിജയമാണ് കാഴ്ചവച്ചത്. 38 ലോക്‌സഭ സീറ്റുകളില്‍ 23 സീറ്റുകളാണ് ഡിഎംകെ നേടിയത്. രണ്ട് മണ്ഡലങ്ങളുള്ള മേഘാലയ, ഒരു മണ്ഡലം മാത്രമുള്ള മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയമുറപ്പിച്ചത്. അതേസമയം ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരളത്തില്‍ ഇത്തവണയും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.

Related posts